തലശ്ശേരി അതിരൂപതിയിലെ ചെമ്പന്തൊട്ടി ഇടവകയില്‍ വിതരണം ചെയ്ത പ്രാര്‍ത്ഥന.
കുടുംബപ്രാര്‍ത്ഥന സമയത്ത് ജപമാല മദ്ധ്യേ ചൊല്ലേണ്ടത്
ഓ എന്റെ ഈശോയേ എന്റെ പാപങ്ങള്‍ ക്ഷമിക്കേണമേ , ദൈവനിഷേധത്തില്‍ നിന്നും ഭൗതീക പ്രവണതകളില്‍ നിന്നും എന്നെ രക്ഷിക്കേണമേ. വര്‍ഗ്ഗ സമര ചിന്തകളില്‍ നിന്നും സര്‍വ്വധിപത്യ പ്രവണതകളില്‍ നിന്നും എനിക്ക് മോചനം തരണമേ. വിദ്വേഷത്തില്‍ നിന്നും വിപ്ലവതീഷ്ണതയില് നിന്നും എന്നെ കാത്തുകൊള്ളുകയും ചെയ്യേണമേ ആമ്മേന്‍
Monday, September 15, 2008
Monday, September 01, 2008
സെസും കേരള വികസനവും
കേരളത്തിലെ CPM ലേ പ്രശ്നങ്ങള്‍ കേരള വികസനത്തിന് തടസമാകുന്ന പ്രത്യേക അവസ്ഥയിലേക്ക് നീങ്ങിക്കൊന്റിരിക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളില്‍ ഒന്നാണ് സ്വകാര്യ IT Infrastrure സ്ഥാപനങ്ങള്‍ക്ക് SEZ പദവി അനുവദിക്കുന്നതിനേപ്പറ്റി ഉണ്ടായിട്ടുള്ളത്.
സെസ് വിവാദം ഉണ്ടായ പശ്ചാത്തലം ഇന്ത്യാടുഡേയുടെ സെപ്റ്റമ്പര്‍ 3 2008 ഇലെ രാധാകൃഷ്ണന് എം.ജി, യുടെ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു
പ്രത്യേക സാമ്പത്തീക മേഖലസംബന്ധിച്ചുള്ള 20 ഓളം അപേക്ഷകള്‍ ഒരു വര്‍ഷത്തില്‍ ഏറെയായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ തടഞ്ഞു വച്ചിരിക്കുകയായിരുന്നു. ഈ അപേക്ഷകരുടെ യഥാര്‍ത്ഥ ലക്ഷ്യം സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാകാത്തതുകൊണ്ടാണ് ഇത് എന്ന് മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തു20 ഓളം അപേക്ഷകളില്‍ അന്വേഷണ ശേഷം പകുതിയോളം തള്ളുകയും പകുതി സ്വീകരിക്കാന്‍ CPM നിര്ദ്ദേശിച്ചിട്റ്റും ഫയല്‍ നീങ്ങാത്തത് വ്യവസായ മന്ത്രി കരീമും മറ്റും ചൂണ്ടിക്കാണിച്ചു. അവസാനിക്കാത്ത കാലവിളംബം മൂലം പല അപേഷകരും ( ചെന്നയിലെ E.T.L Infrasture, സതര്‍ലന്റ് ഗ്ലോബല്‍ തുടങ്ങിയവ കോയംബത്തൂരിലേക്ക് ചേക്കേറുകയും ചെയ്തത് വ്യവസായ വകുപ്പിനെ വിഷമിപ്പിച്ചിരുന്നു
അതായത് സെസ് അനുവദിക്കുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് താല്പര്യക്കുറവോ അഭിപ്രയ വ്യത്യസമോ ഉണ്ട്. എന്നാല്‍ എന്തുകൊണ്ടും സെസ് അനുവദിക്കണം എന്ന അഭിപ്രായമാണ് വ്യവസായ മന്ത്രി എളമരം കരിമിനുള്ളത്. അതിന് അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ന്യായങ്ങള്‍ 24/08/2008 ഇലെ മാതൃഭൂമി പത്രത്തില്‍ വായിക്കാം. അതിങ്ങനെ
കര്‍ണാടക, ബിഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ സെസിന് യഥേഷ്ടം അനുമതിനല്കുന്നു. വ്യവസായികളെല്ലാം അവിടേക്ക് പോവുകയാണ്. സെസ് ഇല്ലെങ്കില്‍ ഐ.ടി. സ്ഥാപനങ്ങള്‍ വരില്ല. കേരളത്തില്‍ വ്യവസായങ്ങളൊന്നും വന്നില്ലെങ്കില്‍ നമ്മുടെ തലമുറകള്‍ അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ജോലിതേടി പോകും. നമ്മുടെനാട് ഒന്നിനും കൊള്ളാതാകും -കരീം അഭിപ്രായപ്പെട്ടു.
പരമ്പരാഗത തൊഴിലിലൂടെ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകില്ല. കൊച്ചി തുറമുഖത്തിന്റെ ഭാഗമായി 15 വര്‍ഷംമുമ്പ് സെസ് ഉണ്ടാക്കിയിട്ടുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടായതായി കേട്ടിട്ടില്ല.
കൃഷിയിടം ഒഴിപ്പിച്ച് ധാരാളംപേരെ പറിച്ചുമാറ്റിക്കൊണ്ടുള്ള വന്‍ സാമ്പത്തികമേഖല കേരളത്തില്‍ വരാന്‍പോകുന്നില്ല. ഐ.ടി. കമ്പനികള്‍ക്ക് സെസിന് അപേക്ഷിക്കണമെങ്കില്‍ 25 ഏക്കര്‍ മതി. അത് കണ്ടെത്താന്‍ ഒരാളെയും ഒഴിപ്പിച്ചില്ല. പാടം നികത്തിയില്ല. കേന്ദ്രനിയമപ്രകാരം സെസ് ലഭിച്ച ഭൂമി 50 ശതമാനം വ്യവസായത്തിനും ബാക്കി അനുബന്ധ കാര്യങ്ങള്‍ക്കും നീക്കിവെക്കണം. കേരളത്തില്‍ 70 ശതമാനം ഭൂമിയും വ്യവസായ ആവശ്യത്തിന് നീക്കിവെക്കണമെന്നാണ് വ്യവസ്ഥചെയ്തിട്ടുള്ളത്. എക്സൈസ്, കസ്റ്റംസ് തുടങ്ങിയ നികുതികളെല്ലാം ഒഴിവാക്കിക്കൊണ്ടാണ് കേന്ദ്രം സെസ് അനുവദിക്കുന്നത്. എന്നാല്‍ നിലവിലുള്ള പ്രാദേശിക നിയമങ്ങളൊന്നും ഇളവുചെയ്യേണ്ടെന്നാണ് നമ്മുടെ തീരുമാനം. തൊഴിലാളി യൂണിയന്‍നിയമം ഭേദഗതിചെയ്തിട്ടില്ല. തൊഴില്‍ പ്രശ്നപരിഹാരനിയമങ്ങളും ഒഴിവാക്കിയിട്ടില്ല. പിന്നെ എന്തിനാണ് ആശങ്ക -എളമരം കരീം ചോദിച്ചു
ആധാരം മാതൃഭൂമി വാര്‍ത്താ
നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളും മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികളും ബുദ്ധിജീവികളുമെല്ലാം പുതിയ ഒരു വിവാദത്തിന് വഴി കണ്ടെത്തുകയായിരുന്നു.CPM ഇലെ വിഭാഗിയതയുമായി ബന്ധപ്പെട്ട ഏത് വാര്‍ത്തയും അതിന്റ മെറിറ്റില്‍ തട്ടി ചര്‍ച്ച ചെയ്യുക എന്നത് പ്രായോഗികമല്ലാതെ വന്നിരിക്കുന്ന ഒരു സാഹചര്യമാണ് ഇവിടെ ഉള്ളത്. ഇത് റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണ് എന്ന പതിവ് പല്ലവി മിക്കവരും ഏറ്റുപാടി. അതില്‍ രമേശ് ചെന്നിത്തലും വി.ഡി, സതീശനും വരെ ഉണ്ടായി എന്നതാണ് അത്ഭുതകരമായ കാര്യം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷണനും സെസ് പദവിയില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതിനേപ്പറ്റി മാത്രം ആശങ്കപ്പെട്ടതും പ്രത്യേകം ശ്രദ്ധേയമായി, പ്രത്യക സാമ്പത്തിക മേഖലയെപ്പറ്റിയുള്ള വ്യാകുലതകള്‍ കാട്ടുതീ പോലെ പടരുന്നതാണ് പിന്നീട് കണ്ടത്. CPI യുടെ യുവജന സംഘടനയാണ് ആദ്യ പ്രതികരണവുമായി രംഗത്ത് വന്നത്. തൊഴിലാളി അവകാശങ്ങള്‍ നിഷേധിക്കുന്ന സെസിനെ ഒരു തരത്തിലും വച്ചു പൊറിപ്പിക്കില്ല എന്ന് വി.എസ്. സുനില്‍ കുമാരും പി.എസ്. സുപാലും ആണയിട്ടു. CPI യും ജനതാദള്ളും RSP യുമൊക്കെ ഇതേ തൊഴിലാളി വര്‍ഗ്ഗപ്രശ്നം പറഞ്ഞ് സെസിനെതിരെയും CPM നെതിരേയും ഉറഞ്ഞ് തുള്ളി. എന്നാല്‍ പ്രകാശ് കാരാട്ടിന്റ മുന്നില്‍ വച്ച് അവതരിപ്പിക്കപ്പെട്ട സെസ് അപേക്ഷകളില്‍മേല്‍ തീരുമാനം എടുക്കണമെന്ന് CPM സംസ്ഥാന കമ്മിയുടെ നിര്‍ദ്ദേശത്തെ മറികടക്കാന്‍ VS ഘടകകക്ഷികളുടെ മറ ഉപയോഗിച്ചു. LDF ഇല് ചര്‍ച്ച ചയ്യാതെ ഇതുമായി മുന്നോട്ട് പോകാനകില്ല എന്ന VS അറിയിച്ചു. CPI സെസിനെപ്പറ്റി പഠിക്കാന്‍ കമ്മിറ്റിയേ വച്ചൂ. ഇന്നലെ വരെ കമ്മിറ്റി റിപ്പോര്‍ട്ട് നല്കാത്തതിനാല് കഴിഞ്ഞ LDF യോഗത്തിലും സെസ് വിഷയം ചര്‍ച്ച ചെയ്തില്ല.
സെസ് ഒരു വലിയ വിവാദമായി LDF ഘടക കക്ഷികള്‍ ആഘോഷിക്കുമ്പോഴും Smart city പദ്ധതിക്ക് സെസ്സ് അനുവദിച്ചതിനേപ്പറ്റി ആര്‍ക്കും അറിവുണ്ടായിരുന്നില്ലേ എന്ന ഒരു പ്രധാന ചോദ്യം പ്രസക്തമാകുന്നത്. LDF സര്‍ക്കാരിനെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായി CPI യും RSP യും ജനതാദള്ളുമൊക്കെ വീരവാദം മുഴക്കിയിരുന്ന സ്മാര്‍ട്ട് സിറ്റിക്ക് സെസ്സ് അനുവദിച്ചിരുന്ന എന്ന വസ്തുത അറിഞ്ഞിട്ടും അറിയാതെ പോലെ നടിച്ചു കൊണ്ടേ ഇരുന്നു. ഏഷ്യനെറ്റ് ന്യൂസ് അവറില്‍ വേണും VS സുനില്‍ കുമാര്‍ MLA യോടെ എന്തുകൊണ്ട് നിങ്ങള്‍ ഇപ്പോള്‍ സെസിനെതിരെ സമരം ചെയ്യുന്നു എന്ന ചോദ്യം ചോദിച്ചു. ഇപ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പൊന്തി വന്നതെന്നായി MLA. ഘടക കക്ഷികളോട് ആലോചിക്കാതെ നയപരമായ കാര്യങ്ങളില്‍ CPM തീരുമാനമെടുക്കുന്നു എന്നും സുനില്‍ കുമാര്‍ ആരോപിച്ചു. എന്തുകൊണ്ട് സ്മാര്‍ട്ട് സിറ്റിക്ക് സെസ്സ് അനുവദിച്ചപ്പോള്‍ മിണ്ടിയില്ല എന്ന അപ്രതീഷ ചോദ്യം സുനില്‍ കുമാറിനെ കുടുക്കി. അതും തെറ്റായിപ്പോയീ എന്നായി സുനില്‍ കുമാര്‍. സമാര്‍ട്ട് സിറ്റിക്ക് സെസ് അനുവദിച്ചതുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങള്‍ നിയമസഭയില്‍ പലവട്ടം ഉയര്‍ന്നിട്ടും അന്നൊന്നും അതൊന്നും കേള്‍ക്കാതിരുന്ന MLA യുടെ AIYF എന്ന സംഘടന കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുകയായിരുന്നു
സെസ്സിനെപ്പറ്റി ചര്‍ച്ച ചെയ്ത ആളുകള്‍ മുഴുവന്‍ ഉന്നിയത് ആയിരക്കണക്കനേക്കര് കൃഷി ഭൂമിയില്‍ നിന്നും കര്‍ഷകരെ തുഛമായ വില നല്കി ഇറക്കി വിട്ട് വ്യവസായികള്‍ക്ക് സ്വന്തം ലോകം പണിയാന്‍ അവസരം കൊടുക്കുന്ന ഒന്നായിട്ടാണ്. അതിന്റ കേരള വേര്‍ഷനാണ് കരീമും കൂട്ടരും നടത്തുന്നത് എന്നായി. എന്നാല്‍ കരീം പറയുന്നതാകട്ടെ ആരും ശ്രദ്ധിക്കാതെ പോകുന്നു. കേരളത്തില്‍ അനുവദിക്കപ്പെടുന്ന സെസുകളില്‍ നെല്‍പ്പാടം നികത്തുന്നില്ല, ആരേയും നിര്‍ബന്ധിച്ച് കുടിയിറക്കുന്നില്ല, സര്‍ക്കാര്‍ നല്കുന്ന നക്കാപ്പിച്ച തുക നല്‍കിയല്ല സ്ഥലം ഏറ്റെടുക്കുന്നത്. സ്ഥലം സംരംഭകര്‍ മാര്‍ക്കറ്റ് വിലയില്‍ വാങ്ങുന്നു. അതില്‍ 70% വ്യവസായ ആവശ്യത്തിന് ഉപയോഗിക്കണം എന്ന കരാര്‍ വയ്ക്കുന്നു. മാത്രവുമല്ല 25 ഏക്കര്‍ പോലുള്ള മിനി സെസ്സുകളാണ് ഇവിടെ ഉണ്ടാകുന്നത്. നമ്മള് ഉദാത്തമെന്ന് കൊട്ടി ഘോഷിക്കുന്ന സ്മാര്‍ട്ട് സിറ്റിക്ക് 136 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കുന്നുണ്ട്. അതും സെന്റിന് 2000 മുതല്‍ 70000 രൂപ വരെ നല്കി ( ഇത് തന്നെ നിരന്തര സമരത്തിന്` ശേഷം ലഭിച്ച വില). ഈ പദ്ധതിയേയും ഇവിടെ സെസ്സ് അനുവദിക്കപ്പെട്ടതിനെയുമൊക്കെ വാതോരാതെ പിന്താങ്ങിയവരാണ് മാര്‍ക്കറ്റ് വിലക്ക് സ്ഥലം വാങ്ങി സംരംഭം കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെ എതിര്‍ക്കുന്നത്.
കേരളത്തിലെ 1% ഭൂമി എങ്കിലും വ്യവസായത്തിന് ഉപയോഗിക്കണം എന്ന കറിമിന്റയും ഐസക്കിന്റെയും ആവശ്യത്തോട് പോസ്റ്റിറ്റാവായി പ്രതികരിക്കേണ്ടതുണ്ട് എന്നാണ് എന്റ അഭിപ്രായ, ഐസക്ക് പറയുന്നത് പ്രകാരം കേരളത്തിലെ മൊത്തം വ്യവസായ ഭൂമി 0.32% മാത്രം. അത് മൊത്തം കൃഷി ഭൂമിയുടെ 0.42% . മാറ്റത്തിന് ഏറ്റവും വലിയ വിലങ്ങു തടിയായി നില്ക്കുന്ന പ്രസ്ഥാനമാണ് CPM അവര്‍ മാറ്റത്തിന്റ മാര്‍ഗ്ഗത്തിലേക്ക് വരുമ്പോള്‍ അത് കേരളത്തിന് ഗുണകരമാകേണ്ടതിന് പകരം അതും വിവാദങ്ങളിലേക്ക് വഴുതി വീഴുകയണല്ലോ എന്നത് ദുഖകരമെന്ന് മാത്രമേ പറയാന്‍ കഴിയൂ
സെസ് വിവാദം ഉണ്ടായ പശ്ചാത്തലം ഇന്ത്യാടുഡേയുടെ സെപ്റ്റമ്പര്‍ 3 2008 ഇലെ രാധാകൃഷ്ണന് എം.ജി, യുടെ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു
പ്രത്യേക സാമ്പത്തീക മേഖലസംബന്ധിച്ചുള്ള 20 ഓളം അപേക്ഷകള്‍ ഒരു വര്‍ഷത്തില്‍ ഏറെയായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ തടഞ്ഞു വച്ചിരിക്കുകയായിരുന്നു. ഈ അപേക്ഷകരുടെ യഥാര്‍ത്ഥ ലക്ഷ്യം സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയാകാത്തതുകൊണ്ടാണ് ഇത് എന്ന് മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തു20 ഓളം അപേക്ഷകളില്‍ അന്വേഷണ ശേഷം പകുതിയോളം തള്ളുകയും പകുതി സ്വീകരിക്കാന്‍ CPM നിര്ദ്ദേശിച്ചിട്റ്റും ഫയല്‍ നീങ്ങാത്തത് വ്യവസായ മന്ത്രി കരീമും മറ്റും ചൂണ്ടിക്കാണിച്ചു. അവസാനിക്കാത്ത കാലവിളംബം മൂലം പല അപേഷകരും ( ചെന്നയിലെ E.T.L Infrasture, സതര്‍ലന്റ് ഗ്ലോബല്‍ തുടങ്ങിയവ കോയംബത്തൂരിലേക്ക് ചേക്കേറുകയും ചെയ്തത് വ്യവസായ വകുപ്പിനെ വിഷമിപ്പിച്ചിരുന്നു
അതായത് സെസ് അനുവദിക്കുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് താല്പര്യക്കുറവോ അഭിപ്രയ വ്യത്യസമോ ഉണ്ട്. എന്നാല്‍ എന്തുകൊണ്ടും സെസ് അനുവദിക്കണം എന്ന അഭിപ്രായമാണ് വ്യവസായ മന്ത്രി എളമരം കരിമിനുള്ളത്. അതിന് അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന ന്യായങ്ങള്‍ 24/08/2008 ഇലെ മാതൃഭൂമി പത്രത്തില്‍ വായിക്കാം. അതിങ്ങനെ
കര്‍ണാടക, ബിഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ സെസിന് യഥേഷ്ടം അനുമതിനല്കുന്നു. വ്യവസായികളെല്ലാം അവിടേക്ക് പോവുകയാണ്. സെസ് ഇല്ലെങ്കില്‍ ഐ.ടി. സ്ഥാപനങ്ങള്‍ വരില്ല. കേരളത്തില്‍ വ്യവസായങ്ങളൊന്നും വന്നില്ലെങ്കില്‍ നമ്മുടെ തലമുറകള്‍ അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ജോലിതേടി പോകും. നമ്മുടെനാട് ഒന്നിനും കൊള്ളാതാകും -കരീം അഭിപ്രായപ്പെട്ടു.
പരമ്പരാഗത തൊഴിലിലൂടെ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകില്ല. കൊച്ചി തുറമുഖത്തിന്റെ ഭാഗമായി 15 വര്‍ഷംമുമ്പ് സെസ് ഉണ്ടാക്കിയിട്ടുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടായതായി കേട്ടിട്ടില്ല.
കൃഷിയിടം ഒഴിപ്പിച്ച് ധാരാളംപേരെ പറിച്ചുമാറ്റിക്കൊണ്ടുള്ള വന്‍ സാമ്പത്തികമേഖല കേരളത്തില്‍ വരാന്‍പോകുന്നില്ല. ഐ.ടി. കമ്പനികള്‍ക്ക് സെസിന് അപേക്ഷിക്കണമെങ്കില്‍ 25 ഏക്കര്‍ മതി. അത് കണ്ടെത്താന്‍ ഒരാളെയും ഒഴിപ്പിച്ചില്ല. പാടം നികത്തിയില്ല. കേന്ദ്രനിയമപ്രകാരം സെസ് ലഭിച്ച ഭൂമി 50 ശതമാനം വ്യവസായത്തിനും ബാക്കി അനുബന്ധ കാര്യങ്ങള്‍ക്കും നീക്കിവെക്കണം. കേരളത്തില്‍ 70 ശതമാനം ഭൂമിയും വ്യവസായ ആവശ്യത്തിന് നീക്കിവെക്കണമെന്നാണ് വ്യവസ്ഥചെയ്തിട്ടുള്ളത്. എക്സൈസ്, കസ്റ്റംസ് തുടങ്ങിയ നികുതികളെല്ലാം ഒഴിവാക്കിക്കൊണ്ടാണ് കേന്ദ്രം സെസ് അനുവദിക്കുന്നത്. എന്നാല്‍ നിലവിലുള്ള പ്രാദേശിക നിയമങ്ങളൊന്നും ഇളവുചെയ്യേണ്ടെന്നാണ് നമ്മുടെ തീരുമാനം. തൊഴിലാളി യൂണിയന്‍നിയമം ഭേദഗതിചെയ്തിട്ടില്ല. തൊഴില്‍ പ്രശ്നപരിഹാരനിയമങ്ങളും ഒഴിവാക്കിയിട്ടില്ല. പിന്നെ എന്തിനാണ് ആശങ്ക -എളമരം കരീം ചോദിച്ചു
ആധാരം മാതൃഭൂമി വാര്‍ത്താ
നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളും മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികളും ബുദ്ധിജീവികളുമെല്ലാം പുതിയ ഒരു വിവാദത്തിന് വഴി കണ്ടെത്തുകയായിരുന്നു.CPM ഇലെ വിഭാഗിയതയുമായി ബന്ധപ്പെട്ട ഏത് വാര്‍ത്തയും അതിന്റ മെറിറ്റില്‍ തട്ടി ചര്‍ച്ച ചെയ്യുക എന്നത് പ്രായോഗികമല്ലാതെ വന്നിരിക്കുന്ന ഒരു സാഹചര്യമാണ് ഇവിടെ ഉള്ളത്. ഇത് റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണ് എന്ന പതിവ് പല്ലവി മിക്കവരും ഏറ്റുപാടി. അതില്‍ രമേശ് ചെന്നിത്തലും വി.ഡി, സതീശനും വരെ ഉണ്ടായി എന്നതാണ് അത്ഭുതകരമായ കാര്യം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷണനും സെസ് പദവിയില്‍ തീരുമാനമെടുക്കാന്‍ വൈകുന്നതിനേപ്പറ്റി മാത്രം ആശങ്കപ്പെട്ടതും പ്രത്യേകം ശ്രദ്ധേയമായി, പ്രത്യക സാമ്പത്തിക മേഖലയെപ്പറ്റിയുള്ള വ്യാകുലതകള്‍ കാട്ടുതീ പോലെ പടരുന്നതാണ് പിന്നീട് കണ്ടത്. CPI യുടെ യുവജന സംഘടനയാണ് ആദ്യ പ്രതികരണവുമായി രംഗത്ത് വന്നത്. തൊഴിലാളി അവകാശങ്ങള്‍ നിഷേധിക്കുന്ന സെസിനെ ഒരു തരത്തിലും വച്ചു പൊറിപ്പിക്കില്ല എന്ന് വി.എസ്. സുനില്‍ കുമാരും പി.എസ്. സുപാലും ആണയിട്ടു. CPI യും ജനതാദള്ളും RSP യുമൊക്കെ ഇതേ തൊഴിലാളി വര്‍ഗ്ഗപ്രശ്നം പറഞ്ഞ് സെസിനെതിരെയും CPM നെതിരേയും ഉറഞ്ഞ് തുള്ളി. എന്നാല്‍ പ്രകാശ് കാരാട്ടിന്റ മുന്നില്‍ വച്ച് അവതരിപ്പിക്കപ്പെട്ട സെസ് അപേക്ഷകളില്‍മേല്‍ തീരുമാനം എടുക്കണമെന്ന് CPM സംസ്ഥാന കമ്മിയുടെ നിര്‍ദ്ദേശത്തെ മറികടക്കാന്‍ VS ഘടകകക്ഷികളുടെ മറ ഉപയോഗിച്ചു. LDF ഇല് ചര്‍ച്ച ചയ്യാതെ ഇതുമായി മുന്നോട്ട് പോകാനകില്ല എന്ന VS അറിയിച്ചു. CPI സെസിനെപ്പറ്റി പഠിക്കാന്‍ കമ്മിറ്റിയേ വച്ചൂ. ഇന്നലെ വരെ കമ്മിറ്റി റിപ്പോര്‍ട്ട് നല്കാത്തതിനാല് കഴിഞ്ഞ LDF യോഗത്തിലും സെസ് വിഷയം ചര്‍ച്ച ചെയ്തില്ല.
സെസ് ഒരു വലിയ വിവാദമായി LDF ഘടക കക്ഷികള്‍ ആഘോഷിക്കുമ്പോഴും Smart city പദ്ധതിക്ക് സെസ്സ് അനുവദിച്ചതിനേപ്പറ്റി ആര്‍ക്കും അറിവുണ്ടായിരുന്നില്ലേ എന്ന ഒരു പ്രധാന ചോദ്യം പ്രസക്തമാകുന്നത്. LDF സര്‍ക്കാരിനെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായി CPI യും RSP യും ജനതാദള്ളുമൊക്കെ വീരവാദം മുഴക്കിയിരുന്ന സ്മാര്‍ട്ട് സിറ്റിക്ക് സെസ്സ് അനുവദിച്ചിരുന്ന എന്ന വസ്തുത അറിഞ്ഞിട്ടും അറിയാതെ പോലെ നടിച്ചു കൊണ്ടേ ഇരുന്നു. ഏഷ്യനെറ്റ് ന്യൂസ് അവറില്‍ വേണും VS സുനില്‍ കുമാര്‍ MLA യോടെ എന്തുകൊണ്ട് നിങ്ങള്‍ ഇപ്പോള്‍ സെസിനെതിരെ സമരം ചെയ്യുന്നു എന്ന ചോദ്യം ചോദിച്ചു. ഇപ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പൊന്തി വന്നതെന്നായി MLA. ഘടക കക്ഷികളോട് ആലോചിക്കാതെ നയപരമായ കാര്യങ്ങളില്‍ CPM തീരുമാനമെടുക്കുന്നു എന്നും സുനില്‍ കുമാര്‍ ആരോപിച്ചു. എന്തുകൊണ്ട് സ്മാര്‍ട്ട് സിറ്റിക്ക് സെസ്സ് അനുവദിച്ചപ്പോള്‍ മിണ്ടിയില്ല എന്ന അപ്രതീഷ ചോദ്യം സുനില്‍ കുമാറിനെ കുടുക്കി. അതും തെറ്റായിപ്പോയീ എന്നായി സുനില്‍ കുമാര്‍. സമാര്‍ട്ട് സിറ്റിക്ക് സെസ് അനുവദിച്ചതുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങള്‍ നിയമസഭയില്‍ പലവട്ടം ഉയര്‍ന്നിട്ടും അന്നൊന്നും അതൊന്നും കേള്‍ക്കാതിരുന്ന MLA യുടെ AIYF എന്ന സംഘടന കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുകയായിരുന്നു
സെസ്സിനെപ്പറ്റി ചര്‍ച്ച ചെയ്ത ആളുകള്‍ മുഴുവന്‍ ഉന്നിയത് ആയിരക്കണക്കനേക്കര് കൃഷി ഭൂമിയില്‍ നിന്നും കര്‍ഷകരെ തുഛമായ വില നല്കി ഇറക്കി വിട്ട് വ്യവസായികള്‍ക്ക് സ്വന്തം ലോകം പണിയാന്‍ അവസരം കൊടുക്കുന്ന ഒന്നായിട്ടാണ്. അതിന്റ കേരള വേര്‍ഷനാണ് കരീമും കൂട്ടരും നടത്തുന്നത് എന്നായി. എന്നാല്‍ കരീം പറയുന്നതാകട്ടെ ആരും ശ്രദ്ധിക്കാതെ പോകുന്നു. കേരളത്തില്‍ അനുവദിക്കപ്പെടുന്ന സെസുകളില്‍ നെല്‍പ്പാടം നികത്തുന്നില്ല, ആരേയും നിര്‍ബന്ധിച്ച് കുടിയിറക്കുന്നില്ല, സര്‍ക്കാര്‍ നല്കുന്ന നക്കാപ്പിച്ച തുക നല്‍കിയല്ല സ്ഥലം ഏറ്റെടുക്കുന്നത്. സ്ഥലം സംരംഭകര്‍ മാര്‍ക്കറ്റ് വിലയില്‍ വാങ്ങുന്നു. അതില്‍ 70% വ്യവസായ ആവശ്യത്തിന് ഉപയോഗിക്കണം എന്ന കരാര്‍ വയ്ക്കുന്നു. മാത്രവുമല്ല 25 ഏക്കര്‍ പോലുള്ള മിനി സെസ്സുകളാണ് ഇവിടെ ഉണ്ടാകുന്നത്. നമ്മള് ഉദാത്തമെന്ന് കൊട്ടി ഘോഷിക്കുന്ന സ്മാര്‍ട്ട് സിറ്റിക്ക് 136 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കുന്നുണ്ട്. അതും സെന്റിന് 2000 മുതല്‍ 70000 രൂപ വരെ നല്കി ( ഇത് തന്നെ നിരന്തര സമരത്തിന്` ശേഷം ലഭിച്ച വില). ഈ പദ്ധതിയേയും ഇവിടെ സെസ്സ് അനുവദിക്കപ്പെട്ടതിനെയുമൊക്കെ വാതോരാതെ പിന്താങ്ങിയവരാണ് മാര്‍ക്കറ്റ് വിലക്ക് സ്ഥലം വാങ്ങി സംരംഭം കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെ എതിര്‍ക്കുന്നത്.
കേരളത്തിലെ 1% ഭൂമി എങ്കിലും വ്യവസായത്തിന് ഉപയോഗിക്കണം എന്ന കറിമിന്റയും ഐസക്കിന്റെയും ആവശ്യത്തോട് പോസ്റ്റിറ്റാവായി പ്രതികരിക്കേണ്ടതുണ്ട് എന്നാണ് എന്റ അഭിപ്രായ, ഐസക്ക് പറയുന്നത് പ്രകാരം കേരളത്തിലെ മൊത്തം വ്യവസായ ഭൂമി 0.32% മാത്രം. അത് മൊത്തം കൃഷി ഭൂമിയുടെ 0.42% . മാറ്റത്തിന് ഏറ്റവും വലിയ വിലങ്ങു തടിയായി നില്ക്കുന്ന പ്രസ്ഥാനമാണ് CPM അവര്‍ മാറ്റത്തിന്റ മാര്‍ഗ്ഗത്തിലേക്ക് വരുമ്പോള്‍ അത് കേരളത്തിന് ഗുണകരമാകേണ്ടതിന് പകരം അതും വിവാദങ്ങളിലേക്ക് വഴുതി വീഴുകയണല്ലോ എന്നത് ദുഖകരമെന്ന് മാത്രമേ പറയാന്‍ കഴിയൂ
Labels:
എളമരം കരീം SEZ CPM
Subscribe to:
Posts (Atom)
