ജൂണ്‍ 6 2009 ഇല് മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. കടപ്പാട് മാതൃഭൂമി ദിനപ്പത്രം
എന്തിനീചര്ച്ചകള് പ്രഹസനം? ആര്.വി.ജി. മേനോന്
സുപ്രീം കോടതി ഒരിക്കല്‍ കൂടി അതിന്റെ മനസ്സ് തുറന്നിരിക്കുന്നു. സ്വകാര്യ (അണ് എയ്ഡഡ്) മാനേജ്മെന്റുകള്‍ക്ക് യുക്തമെന്നു തോന്നുന്ന 'ന്യായമായ' പ്രവേശന സംവിധാനം നടപ്പാക്കാന്‍ അവകാശമുണ്ട് എന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവും ജസ്റ്റിസ് ദീപക് വര്‍മയും ചേര്‍ന്ന ഡിവിഷന് ബെഞ്ച് പ്രഖ്യാപിച്ചിരിക്കുന്നു. ''യുക്തിയുക്തമായ രീതിയില്‍ വിദ്യാര്‍ഥി പ്രവേശനം നടത്താനുള്ള മാനേജ്മെന്റിന്റെ അവകാശത്തിന്മേലുള്ള ഏതു കൈകടത്തലും അന്യായമായിരിക്കും'' എന്നാണ് കോടതി വിധി. പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത പാലിച്ചിരിക്കണം; പ്രവേശനാര്ഥികളുടെ യോഗ്യത താരതമ്യം ചെയ്യുന്നതിനുള്ള പൊതുപ്രവേശനപ്പരീക്ഷയോ വാചാപരീക്ഷയോ യോഗ്യതാ പരീക്ഷയിലെ മാര്‍ക്കോ പരിഗണിച്ചിരിക്കണം; ഇത്രയും നോക്കിയാല്‍ മതി.
മധ്യപ്രദേശിലെ സ്വകാര്യ പ്രൊഫഷണല്‍ കോളേജ് പ്രവേശനം പൊതുപ്രവേശന പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്ന മധ്യപ്രദേശ് സര്‍ക്കാറിന്റെ തീരുമാനത്തെ അംഗീകരിച്ച ജബല്‍പുര്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കിയാണ് സുപ്രീംകോടതി ഡിവിഷന് ബെഞ്ച് വിധിച്ചിരിക്കുന്നത്.
രസകരമാണ് കോടതിയുടെ കാര്യങ്ങള്‍.
1993 ല്‍ ഏഴംഗ സുപ്രീംകോടതി ബെഞ്ചാണ് വിദ്യാര്‍ഥി പ്രവേശനത്തിലെ മാനേജ്മെന്റിന്റെ വിവേചനാധികാരമാണ് സകല അഴിമതിക്കും കാരണമെന്നു കണ്ടെത്തിയത്. (ഉണ്ണികൃഷ്ണന് വിധി).
ആ അഴിമതി അവസാനിപ്പിക്കാനാണ് സുപ്രീംകോടതി തന്നെ സ്വമേധയാ ഒരു സ്കീമിനു രൂപം കൊടുത്തത്. ഏതാണ്ട് പത്തുവര്‍ഷത്തോളം അതനുസരിച്ച് ഭംഗിയായി കാര്യങ്ങള്‍ നടന്നു.
ആ അഴിമതി അവസാനിപ്പിക്കാനാണ് സുപ്രീംകോടതി തന്നെ സ്വമേധയാ ഒരു സ്കീമിനു രൂപം കൊടുത്തത്. ഏതാണ്ട് പത്തുവര്‍ഷത്തോളം അതനുസരിച്ച് ഭംഗിയായി കാര്യങ്ങള്‍ നടന്നു.
അപ്പോഴാണ് ഏഴംഗ ബെഞ്ച് രൂപം കൊടുത്ത സ്കീം ഭരണഘടനാ വിരുദ്ധമാണെന്ന് പതിനൊന്നംഗ ബെഞ്ച് തീര്‍പ്പാക്കിയത്. (പൈ ഫൗണ്ടേഷന് വിധി).ഭരണഘടനയിലെ മാറ്റങ്ങളേക്കാള്‍ ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും യുക്തിയാണ് ആ തീരുമാനത്തില്‍ പ്രതിഫലിച്ചത് എന്നു വ്യക്തം. ഏതായാലും ആ വിധി അനുസരിച്ച് വിദ്യാര്‍ഥി പ്രവേശനത്തിലും ഫീസ് നിര്‍ണയത്തിലും മാനേജ്മെന്റിന്റെ അവകാശങ്ങള്‍ക്ക് മുന്‍തൂക്കം കിട്ടി. രണ്ടു നിബന്ധനകള്‍ മാത്രം; അമിതമായ ഫീസ് പിരിവോ കോഴയോ പാടില്ല. വിദ്യാര്‍ഥി പ്രവേശനം യോഗ്യതാനുസൃതവും സുതാര്യവും നീതിയുക്തവും ആയിരിക്കണം.
പക്ഷേ, പൈ ഫൗണ്ടേഷന് വിധിന്യായത്തെ സംസ്ഥാന സര്‍ക്കാരുകള്‍ ജനപക്ഷത്തു നിന്നും മാനേജ്മെന്റുകള്‍ അവരുടെ താത്പര്യാര്‍ഥവും വ്യാഖ്യാനിച്ചതോടെ വീണ്ടും തര്‍ക്കമായി, കേസായി, ഇസ്ലാമിക് അക്കാദമി കേസ്, ഇനാംദാര്‍ കേസ്, ബാല്‍ പാട്ടീല്‍ കേസ്..... എന്നിങ്ങനെ പല പല വിധികള്‍. അവയെ ആസ്പദമാക്കി വിവിധ ഹൈക്കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ പലപ്പോഴും പരസ്പരവിരുദ്ധം. സുപ്രീംകോടതി വിധിയുടെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് സംസ്ഥാന സര്‍ക്കാറുകള്‍ (കേരളമുള്‍പ്പെടെ) പാസ്സാക്കിയ നിയമങ്ങളെ ചോദ്യം ചെയ്തു സമര്‍പ്പിച്ച കേസുകളിലെ അന്തിമവിധി ഇനിയും ആയിട്ടില്ല. ഓരോ കൊല്ലവും കോളേജ് തുറക്കാറാകുമ്പോള്‍ ഓരോ ഇടക്കാല വിധി വരും. ആകെ അനിശ്ചിതത്വം, ആകപ്പാടെ വക്കീലന്മാരുടെ കൊ'ുകാലം.
ഏതായാലും നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സുപ്രീംകോടതി കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന വിധി മാനിച്ചേ സര്‍ക്കാറുകള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. അങ്ങനെ നോക്കുമ്പോള്‍, ഇതുവരെ വന്ന വിധികളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ചിത്രം ഇതാണ്:
ഏതായാലും നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സുപ്രീംകോടതി കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന വിധി മാനിച്ചേ സര്‍ക്കാറുകള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ. അങ്ങനെ നോക്കുമ്പോള്‍, ഇതുവരെ വന്ന വിധികളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ചിത്രം ഇതാണ്:
1. വിദ്യാര്‍ഥി പ്രവേശനത്തിലും ഫീസ് നിര്‍ണയത്തിലും മാനേജ്മെന്റുകള്‍ക്കാണ് അവകാശം.
2. പക്ഷേ, ഇത് നിരങ്കുശമായ അധികാരമല്ല. വിദ്യാര്‍ഥി പ്രവേശനം യോഗ്യതാനുസൃതവും സുതാര്യവും നീതിയുക്തവും ആയിരിക്കണം. ഫീസ് നിരക്ക് കോളേജിലെ ചെലവിന് അനുസൃതമേ ആകാവൂ. കൊള്ളലാഭമോ കോഴയോ പാടില്ല.
3. ഇത് രണ്ടും ഉറപ്പാക്കാനായി സുപ്രീം കോടതി തന്നെ നിര്‍ദേശിച്ച പ്രകാരമുള്ള ഉന്നതാധികാര സമിതികള്‍ ഉണ്ടാകണം.
4. അവരുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന മാനേജ്മെന്റുകള്‍ക്കെതിരെ സര്‍ക്കാറിനും സര്‍വകലാശാലകള്‍ക്കും ശിക്ഷാ നടപടികള്‍ സ്വീകരിക്കാം.
സുപ്രീം കോടതി വിധികളില്‍ വിട്ടുപോകുന്ന ഒരു സംഗതി സാമൂഹിക നീതിയാണ്; ഉയര്‍ന്ന ഫീസ് കൊടുക്കാന്‍ കഴിവില്ലാത്ത, മിടുക്കരായ പാവപ്പെട്ട കുട്ടികളുടെ കാര്യമാണ്. അവരുടെ താത്പര്യം സംരക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാറുകള്‍ സ്വകാര്യമാനേജ്മെന്റുകളുമായി ചര്‍ച്ചകള്‍ നടത്തുന്നത്. കേരളത്തിലെ സാഹചര്യത്തില്‍ രണ്ടു കാര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നത്.
ഒന്ന്, പണ്ട് ഉണ്ണികൃഷ്ണന് സ്കീമില്‍ ഉണ്ടായിരുന്നതുപോലെ ഒരു നിശ്ചിത ശതമാനം സീറ്റിലെങ്കിലും കുറഞ്ഞ ഫീസ് അനുവദിക്കുക.
രണ്ട്, ആ സീറ്റുകളില്‍ മെറിറ്റും സംവരണവും അനുസരിച്ച് പൊതുപ്രവേശന പരീക്ഷ റാങ്കുലിസ്റ്റില്‍ നിന്ന് കുട്ടികളെ പ്രവേശിപ്പിക്കുക.
മേല്‍ സൂചിപ്പിച്ച സുപ്രീംകോടതി വിധികളുടെ പശ്ചാത്തലത്തില്‍ ഇതുരണ്ടും ചെയ്യാന്‍ മാനേജ്മെന്റിന് ബാധ്യത ഇല്ല. പിന്നെ എന്തിന്റെ ബലത്തിലാണ് സര്‍ക്കാര്‍ അവരെ നിര്‍ബന്ധിക്കുക? ഇവിടെയാണ് ഒരു അപകടം പതിയിരിക്കുന്നത്. കുറച്ചു സീറ്റില്‍ ഫീസ് ഇളവ് ചെയ്യുന്നതിനു പകരമായി ബാക്കി സീറ്റില്‍ ജസ്റ്റിസ് മുഹമ്മദ്കമ്മിറ്റി അനുവദിച്ചതിലും കൂടുതല്‍ ഫീസ് പിരിക്കാന്‍ മാനേജ്മെന്റ് ആവശ്യപ്പെടുമെന്നുറപ്പാണ്. അതു തീര്‍ച്ചയായും മാനേജ്മെന്റിന് നഷ്ടംവരാത്ത വിധത്തിലും, പലപ്പോഴും ലാഭം കൂട്ടുന്ന വിധത്തിലും ആകാനാണ് സാധ്യത. മറ്റൊരു അപകടം, അത്തരം പെയ്മെന്റ് സീറ്റുകളില്‍ ആരെ വേണമെങ്കിലും പ്രവേശിപ്പിക്കാന്‍ മാനേജ്മെന്റ് മുതിരുകയും സര്‍ക്കാര്‍ അതിനുനേരെ കണ്ണടയ്ക്കാന്‍ നിര്‍ബന്ധിതമാകുകയും ചെയ്യും എന്നുള്ളതാണ്. സ്വാശ്രയ കോളേജുകളിലെ കോഴപ്പിരിവ് നാട്ടിലൊക്കെ പാട്ടായിട്ടും ഇതുവരെ ഒരു മാനേജ്മെന്റിനെതിരെപ്പോലും ശിക്ഷാ നടപടികള്‍ ഉണ്ടാകാത്തതിന്റെ രഹസ്യം ഇതായിരിക്കുമോ?
ഇത്തരം നീക്കുപോക്കുകളുടെ ആത്യന്തികഫലം സുപ്രീം കോടതി അധികാരപ്പെടുത്തിയ ഉന്നതാധികാര കമ്മിറ്റിയുടെ വിശ്വാസ്യത തകര്‍ക്കുകയാണ്. ചുരുക്കത്തില്‍ സാമൂഹിക നീതിയുമില്ല നീതിയുക്തമായ പ്രവേശനവുമില്ല എന്നതായിരിക്കുന്നു അവസ്ഥ.
സുപ്രീം കോടതിയുടെ പ്രഖ്യാപിത നിലപാട് ഈ വിധമായിരിക്കേ, സംസ്ഥാന സര്‍ക്കാറിന് ചെയ്യാവുന്നതുംചെയ്യേണ്ടതും ഇതാണ്.
1. വിദ്യാര്‍ഥി പ്രവേശനം സുതാര്യമായും നീതിയുക്തമായും യോഗ്യതാനുസൃതമായും നടക്കുന്നു എന്ന് ഉറപ്പുവരുത്തുക.
2. ഓരോ കോളേജിന്റെയും ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച് ജസ്റ്റിസ് മുഹമ്മദ്കമ്മിറ്റി നിശ്ചയിക്കുന്ന ഫീസില്‍ കൂടുതല്‍ ഒരു പിരിവും അവര്‍ നടത്തുന്നില്ല എന്നുറപ്പാക്കുക.
3. ഈ രണ്ടു ചുമതലകളും തൃപ്തികരമായി നിറവേറ്റാനുതകുന്ന വിധം ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയെ ശക്തിപ്പെടുത്തുക, പിന്തുണയ്ക്കുക.
4. ഉന്നതാധികാര കമ്മിറ്റിയുടെ നിര്‍ദേശങ്ങളെ ലംഘിക്കുകയോ കോഴവാങ്ങുന്നതായി തെളിയിക്കപ്പെടുകയോ ചെയ്യുന്ന മാനേജ്മെന്റുകളെ മാതൃകാപരമായി ശിക്ഷിക്കുക.
സാമൂഹിക നീതി ഉറപ്പുവരുത്താനായി സര്‍ക്കാറിന് എന്തുചെയ്യാന്‍ കഴിയും?
എന്‍ജിനിയറിങ് മേഖലയില്‍ ഇപ്പോള്‍ത്തന്നെ സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളിലായി ആവശ്യത്തിന് സീറ്റുകള്‍ ഉണ്ട്. മൊത്തം 25,000 പേര് എല്ലാ കോളേജുകളിലുമായി പ്രവേശനം നേടുമ്പോള്‍ നാലുവര്‍ഷം കഴിഞ്ഞ് അവരില്‍ കഷ്ടിച്ച് 10,000 പേര് മാത്രമേ പാസ്സാകുന്നുള്ളൂ. പത്രത്തില്‍ പടവും പരസ്യവും പത്രാസും കാട്ടുന്ന പല സ്വാശ്രയകോളേജുകളിലും പത്തുശതമാനം കുട്ടികള്‍ പോലും പാസാകുന്നില്ല എന്നതാണ് സത്യം.
പൊതുപ്രവേശന പരീക്ഷയില്‍ പതിനായിരമോ പന്തീരായിരമോ, റാങ്കിനപ്പുറമെത്തുന്ന കുട്ടികള്‍ എന്ജിനിയറിങ്ങിനു പകരം അവര്‍ക്കഭിരുചിയുള്ള മറ്റേതെങ്കിലും വിഷയം എടുത്ത് പഠിക്കുന്നതായിരിക്കും അവര്‍ക്കും നാടിനും നല്ലത്. സര്‍ക്കാര്‍ നിയന്ത്രിത കോളേജുകളില്‍ പ്രവേശനം നേടുന്ന ദരിദ്രരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കണം. ഇത് എന്ജിനിയറിങ്ങിനും മെഡിസിനും മാത്രം പോരാ. സയന്‍സ്, ഹ്യുമാനിറ്റീസ് മുതലായ വിഷയങ്ങള്‍ക്കും മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തണം. ഇതിനായി ഒരു വിദ്യാഭ്യാസ നിധിക്ക് രൂപം കൊടുക്കണം. പഠിച്ചു നല്ലനിലയിലെത്തിയ മലയാളികള്‍ ഇത്തരമൊരു നിധിക്ക് കൈയയച്ച് സംഭാവന നല്കുമെന്നുറപ്പാണ്. അതിനുവേണ്ട നടപടികള്‍ ഇനിയും വൈകിക്കരുത്.
എം.ബി.ബി.എസ്., നഴ്സിങ്, പാരാമെഡിക്കല്‍ തുടങ്ങിയ മേഖലകളില്‍ ഇനിയും കൂടുതല്‍ സ്ഥാപനങ്ങള്‍ ആവശ്യമുണ്ടോ എന്ന് ഒരു വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കണം. ആവശ്യമെന്നുകണ്ടാല്‍, സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്പത്രികളോടും ചേര്‍ന്ന് പൊതുമേഖലയില്‍ മെഡിക്കല്‍ - നഴ്സിങ് കോളേജുകള്‍ തുടങ്ങുന്ന കാര്യം ആലോചിക്കണം. സുസജ്ജമായ ആസ്പത്രി ഉള്ള സ്ഥലങ്ങളില്‍ മെഡിക്കല്‍ കോളേജുകൂടി നടത്തുന്നതിനുള്ള അധികച്ചെലവ് ദുര്‍വഹമല്ല എന്ന് ചില പഠനങ്ങള്‍ കാണിച്ചിട്ടുണ്ട്. ഇത് ഗൗരവമായി പരിഗണിക്കേണ്ട പോംവഴിയാണ്.
ഏതായാലും വിദ്യാഭ്യാസത്തിലെ സാമൂഹിക നീതി പരിപാലിക്കാനുള്ള വഴി സര്‍ക്കാര്‍ സ്വന്തമായി കണ്ടെത്തേണ്ടിയിരിക്കുന്നു എന്നാണ് സുപ്രീംകോടതി വിധികള്‍ കാണിക്കുന്നത്. മെച്ചപ്പെട്ട സൗകര്യങ്ങളും കുറഞ്ഞ ഫീസും സ്കോഷര്പ്പിപ്പും പൊതു വിദ്യാലയങ്ങളില്‍ ലഭ്യമായാല്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ അങ്ങോട്ടേ പോകൂ. അപ്പോള്‍ വിപണി നിയമമനുസരിച്ചുതന്നെ ഫീസ് കുറയ്ക്കാനും സ്കോഷര്പ്പിപ്പുകള് നല്‍കാനും സ്വാശ്രയ കോളേജുകള്‍ നിര്‍ബന്ധിതരാകും. കോളേജുകളിലെ ഗുണനിലവാരത്തെപ്പറ്റിയും ജയശതമാനത്തെപ്പറ്റിയുമുള്ള സത്യസന്ധമായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കിയാല്‍ മതി.
ഇതു ചെയ്യുന്നതിനു പകരം സ്വാശ്രയ മാനേജുമെന്റുകളുടെ മുന്നില്‍ ഏതാനും ഫ്രീ സീറ്റുകള്‍ക്കായി കെഞ്ചുന്നത് സര്‍ക്കാറിന്റെ വിലയിടിക്കുന്നതിനും അവരുടെ വഴിവിട്ട നടപടികള്‍ക്കു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്ന ആരോപണം ഉയരുന്നതിനും മാത്രമേ ഉതകുകയുള്ളൂ.
പൊതുപ്രവേശന പരീക്ഷയില്‍ പതിനായിരമോ പന്തീരായിരമോ, റാങ്കിനപ്പുറമെത്തുന്ന കുട്ടികള്‍ എന്ജിനിയറിങ്ങിനു പകരം അവര്‍ക്കഭിരുചിയുള്ള മറ്റേതെങ്കിലും വിഷയം എടുത്ത് പഠിക്കുന്നതായിരിക്കും അവര്‍ക്കും നാടിനും നല്ലത്. സര്‍ക്കാര്‍ നിയന്ത്രിത കോളേജുകളില്‍ പ്രവേശനം നേടുന്ന ദരിദ്രരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കണം. ഇത് എന്ജിനിയറിങ്ങിനും മെഡിസിനും മാത്രം പോരാ. സയന്‍സ്, ഹ്യുമാനിറ്റീസ് മുതലായ വിഷയങ്ങള്‍ക്കും മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തണം. ഇതിനായി ഒരു വിദ്യാഭ്യാസ നിധിക്ക് രൂപം കൊടുക്കണം. പഠിച്ചു നല്ലനിലയിലെത്തിയ മലയാളികള്‍ ഇത്തരമൊരു നിധിക്ക് കൈയയച്ച് സംഭാവന നല്കുമെന്നുറപ്പാണ്. അതിനുവേണ്ട നടപടികള്‍ ഇനിയും വൈകിക്കരുത്.
എം.ബി.ബി.എസ്., നഴ്സിങ്, പാരാമെഡിക്കല്‍ തുടങ്ങിയ മേഖലകളില്‍ ഇനിയും കൂടുതല്‍ സ്ഥാപനങ്ങള്‍ ആവശ്യമുണ്ടോ എന്ന് ഒരു വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കണം. ആവശ്യമെന്നുകണ്ടാല്‍, സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്പത്രികളോടും ചേര്‍ന്ന് പൊതുമേഖലയില്‍ മെഡിക്കല്‍ - നഴ്സിങ് കോളേജുകള്‍ തുടങ്ങുന്ന കാര്യം ആലോചിക്കണം. സുസജ്ജമായ ആസ്പത്രി ഉള്ള സ്ഥലങ്ങളില്‍ മെഡിക്കല്‍ കോളേജുകൂടി നടത്തുന്നതിനുള്ള അധികച്ചെലവ് ദുര്‍വഹമല്ല എന്ന് ചില പഠനങ്ങള്‍ കാണിച്ചിട്ടുണ്ട്. ഇത് ഗൗരവമായി പരിഗണിക്കേണ്ട പോംവഴിയാണ്.
ഏതായാലും വിദ്യാഭ്യാസത്തിലെ സാമൂഹിക നീതി പരിപാലിക്കാനുള്ള വഴി സര്‍ക്കാര്‍ സ്വന്തമായി കണ്ടെത്തേണ്ടിയിരിക്കുന്നു എന്നാണ് സുപ്രീംകോടതി വിധികള്‍ കാണിക്കുന്നത്. മെച്ചപ്പെട്ട സൗകര്യങ്ങളും കുറഞ്ഞ ഫീസും സ്കോഷര്പ്പിപ്പും പൊതു വിദ്യാലയങ്ങളില്‍ ലഭ്യമായാല്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ അങ്ങോട്ടേ പോകൂ. അപ്പോള്‍ വിപണി നിയമമനുസരിച്ചുതന്നെ ഫീസ് കുറയ്ക്കാനും സ്കോഷര്പ്പിപ്പുകള് നല്‍കാനും സ്വാശ്രയ കോളേജുകള്‍ നിര്‍ബന്ധിതരാകും. കോളേജുകളിലെ ഗുണനിലവാരത്തെപ്പറ്റിയും ജയശതമാനത്തെപ്പറ്റിയുമുള്ള സത്യസന്ധമായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കിയാല്‍ മതി.
ഇതു ചെയ്യുന്നതിനു പകരം സ്വാശ്രയ മാനേജുമെന്റുകളുടെ മുന്നില്‍ ഏതാനും ഫ്രീ സീറ്റുകള്‍ക്കായി കെഞ്ചുന്നത് സര്‍ക്കാറിന്റെ വിലയിടിക്കുന്നതിനും അവരുടെ വഴിവിട്ട നടപടികള്‍ക്കു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്ന ആരോപണം ഉയരുന്നതിനും മാത്രമേ ഉതകുകയുള്ളൂ.

31 comments:
നമ്മളൊന്നും പറഞ്ഞിട്ട് കാര്യമില്ല!
ഇതിനൊക്കെ പുറകില്‍ മറ്റെന്തൊക്കെയോ ദുരുധേശ്യങ്ങളുണ്ട് .
നല്ല ലേഖനം . അഭിനന്ദനങ്ങള്‍ .
ഈ വിഷയത്തില്‍ ഉണ്ടായിരിയ്ക്കുന്ന കോടതിവിധികള്‍ സാമാന്യയുക്തിയ്ക്കു നിരക്കുന്നതാണ്. അത് ആര്.വി.ജി മേനോനെപ്പോലൊരാള്ക്ക് രസമകരമായി തോന്നുന്നെങ്കില്‍ അത് മുന്‍വിധികള്‍ കൊണ്ടാണ്. സ്വാശ്രയ വിദ്യാഭ്യാസത്തിന് ആദ്യം മുതല്‍ തന്നെ എതിരായിരുന്നു ആര്.വി.ജി.
ഉണ്ണികൃഷ്ണന് കേസിലെ വിധി പകുതിപേരുടെ പണം കൊണ്ട് പകുതിപ്പേരെ പഠിപ്പിയ്ക്കുന്ന രീതിയായിരുന്നു. ഇതിലെ സാമൂഹിക നീതി എനിയ്ക്കു മനസിലാവുന്നില്ല. ഇത് യഥാര്‍ത്ഥത്തില്‍ ഒരു കൈകഴുകലാണ്. വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ഉത്തരവാദിത്തം സമൂഹത്തില്‍ നിന്നും മാറി പകുതി വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ വഹിയ്ക്കേണ്ടീ വരിക എന്നതില്‍ എന്തു ന്യായമാണുള്ളത്.
A യെ പഠിപ്പിയ്ക്കാന്‍ B പണം മുടക്കണം. സര്‍ക്കാരിനോ സമൂഹത്തിനോ അതിലൊരു പങ്കുമില്ല. B യ്ക്ക് പഠിയ്ക്കണമെങ്കില്‍ A യെ പഠിപ്പിയ്ക്കണം. A യെ പഠിപ്പിയ്ക്കുവാന്‍ B യ്ക്ക് ധാര്‍മ്മികമായി എന്ത് ഉത്തരവാദിത്തമാണുള്ളത്?
ഇതിലെ ഏറ്റവും വലിയ ചതി എയുടെയും ബിയുടെയും സാമ്പത്തികനിലവാരം ഒരിയ്ക്കലും പരിഗണനയില്‍ വരുന്നില്ല എന്നുള്ളതാണ്. കേവലം ഒരു എന്‍ട്രന്‍സ് പരീക്ഷമാത്രം മാനദന്ഢമാക്കി നിശ്ചയിക്കുന്ന മെറിറ്റ് മാത്രമാണ് ഇവിടെ ഏകകം. എന്‍ട്രന്‍സ് പരീക്ഷയും മെറിറ്റും തമ്മിലുള്ള വൈരുധ്യം ഒരു പോസ്റ്റിനുതന്നെയുള്ളയത്രയുണ്ട് പറയാന്‍.സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം മെറിറ്റ് ലിസ്റ്റില്‍ മുന്‍പന്തിയില്‍ വന്നുകൊണ്ടിരുന്നത് സമ്പന്നരും നഗരവാസികളുമൊക്കെയാണ്.
കുറച്ചുപേരെ നിസ്സാരമായ ഫീസില്‍ പഠിപ്പിയ്ക്കാനാവുന്നു എന്നതിനപ്പുറം ഒരു സാമൂഹിക നീതിയും അതിലില്ല. ബി യുടെ പണം കൊണ്ട് പഠിച്ച എ പിന്നെ എന്തു ചെയ്യുന്നു എന്നതും ഒരു വിഷയമാണ്.പഠിച്ചിറങ്ങി അന്ചക്കശമ്പളം കൈപ്പറ്റുന്നു. ബിയോടോ സമൂഹത്തോടോ എയ്ക്ക് യാതൊരു പ്രതിബന്ധതയുമില്ല.
"പൈ ഫൗണ്ടേഷന് വിധിന്യായത്തെ സംസ്ഥാന സര്‍ക്കാരുകള്‍ ജനപക്ഷത്തു നിന്നും മാനേജ്മെന്റുകള്‍ അവരുടെ താത്പര്യാര്‍ഥവും ..."
സംസ്ഥാന സര്‍ക്കാര്‍ ജനപക്ഷത്തുനിന്ന് കോടതിവിധികളെ സമീപിച്ചു എന്നത് പച്ചക്കള്ളമാണ്. ജനനന്മയ്ക്കല്ല കയ്യടിയും രാഷ്ട്രീയനേട്ടവും ഉണ്ടാവുന്ന കാപട്യങ്ങള്ക്കായിരുന്നു സര്‍ക്കാരുകള്‍ക്ക് താത്പര്യം. പ്രഥമദൃഷ്ട്യാ ജനപക്ഷമെന്നു തോന്നിയ്ക്കുമെങ്കിലും വസ്തുതാപരമായി അങ്ങിനെയായിരുന്നില്ല.
"സുപ്രീം കോടതി വിധികളില്‍ വിട്ടുപോകുന്ന ഒരു സംഗതി സാമൂഹിക നീതിയാണ്;"
തീര്‍ച്ചയായും സാമൂഹികനീതിയെന്ന അമൂര്‍ത്തമായ ഒരു സങ്കല്പം കോടതിവിധികളില്‍ വരുക എത്രമാത്രം പ്രായോഗികമണെന്ന് അറിയില്ല. അവിടെ വാദിയുടെയും പ്രതിയുടെയും ന്യായാന്യായങ്ങള്ക്കെ പ്രസക്തിയുള്ളൂ. തീര്‍ച്ചായും ഇത്തരം കേസുകളില്‍ ബഹുഭൂരിപക്ഷത്തിലും ന്യായം മാനേജുമെന്റുകളുടെ ഭാഗത്തുനിന്നായിരുന്നു.
"ഉയര്‍ന്ന ഫീസ് കൊടുക്കാന്‍ കഴിവില്ലാത്ത, മിടുക്കരായ പാവപ്പെട്ട കുട്ടികളുടെ കാര്യമാണ്. " തീര്‍ച്ചയായും ആര്.വി.ജി പറയുന്നതുപോലെ സര്‍ക്കാരിനു ഇതില്‍ ഉത്തരവാദിത്തമുണ്ട്. അതുപക്ഷേ നിശ്ചിത ശതമാനം സീറ്റ് മെറിറ്റ് സീറ്റ് എന്നുപറഞ്ഞാല്‍ മാത്രമേ മിടുക്കാരായ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു പഠിയ്കാനാവുകയുള്ളോ?
പാവപ്പെട്ട വിദ്യാര്‍ത്ഥികളെ പഠിപ്പിയ്ക്കേണ്ട ബാധ്യത മാനേജുമെന്റുകള്‍ക്കില്ല. ധാര്മ്മികമായിപ്പോലും അങ്ങിനെയൊരു ബാധ്യത ഒരു വിദ്യാഭ്യാസ ഏജന്‍സിയ്ക്ക് ഉണ്ട് എന്നു ഞാന്‍ വിശ്വസിയ്ക്കുന്നില്ല. ഏതെങ്കിലും മാനേജുമെന്റുകള്‍ അങ്ങിനെ ചെയ്തല് അതുനല്ലകാര്യമെന്നും പ്രോത്സാഹനീയമെന്നും മാതൃകാപരമെന്നും പറയാമെന്നല്ലാതെ അങ്ങനെയൊരു കാര്യത്തിലേയ്ക്ക് മാനേജുമെന്റുകളെ നിര്ബന്ധിയ്ക്കുന്നതു ശരിയല്ല.
തീര്‍ച്ചയായും അങ്ങിനെ ഒരു താത്പര്യം സര്‍ക്കാരിനുണ്ടെങ്കില്‍ അതിന്റെ ബാധ്യതയും ഉത്തരവാദിത്തവും സര്ക്കരിനാണുള്ളത്. സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തണം.
സര്‍ക്കാരിനു ചെയ്യാവുന്നതും ചെയ്യേണ്ടതും എന്നുതുടങ്ങി പിന്നീടു പറയുന്ന നിര്‍ദ്ദേശങ്ങള്‍ ഒറ്റനോട്ടത്തില്‍ പ്രായോഗികവും സ്വാഗതാര്‍ഹവുമാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു ചിന്ത കുറച്ചുവര്ഷങ്ങള്ക്കുമുന്പേ സര്‍ക്കാരിനു തോന്നിയിരുന്നെങ്കില്‍ സ്വാശ്രയവിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുവാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ കഴിഞ്ഞേനേ.
എന്റെ വക നിര്‍ദ്ദേശങ്ങള്‍
1. രണ്ടു റാങ്ക് ലിസ്റ്റില്‍ നിന്ന് ഒരേ കോളേജില്‍ പ്രവേശനം നടത്തുന്ന രീതി അവസാനിപ്പിയ്ക്കുക. (ഒന്നുകില്‍ സര്‍ക്കാരിന്റെ എന്‍ട്രന്‍സ് പരീക്ഷ, അല്ലെങ്കില്‍ മാനേജുമെന്റുകളുടെ പരീക്ഷ)
2. മാനേജുമെന്റുകളുടെ പ്രവേശനനടപടികളും പരീക്ഷയും സുതാര്യമാണെന്നു ഉറപ്പുവരുത്തുക.
3. മാനേജുമെന്റുകളുടെ ആവശ്യങ്ങളും കോളേജിന്റെ സൌകര്യങ്ങളും പരിഗണിച്ച് വ്യക്തമായ ഒരു ഫീസിലേയ്ക്ക് എത്തിച്ചേരുക. സര്‍ക്കാരിന്റെ കടും പിടുത്തം ഒഴിവാക്കുക. ഒരു സ്വാശ്രയസ്ഥാപനവും നഷ്ടത്തിലല്ല പ്രവര്‍ത്തിയ്ക്കുന്നതെന്ന് ഉറപ്പുവരുത്തുക.
4. ഒരു കോളേജിന് ഒരു ഫീസ് എന്ന നിലയിലേയ്ക്ക് എത്തിച്ചേരുക.
5. എന്‍.ആര്.ഐ സീറ്റ് നിര്‍ത്തലാക്കുക.
6. ഗവര്‍മെന്റ് കോളേജുകളിലെ ഫീസിളവ് അവസാനിപ്പിയ്ക്കുക. ആ വരുമാനം കൊണ്ട് പാവപ്പെട്ട വിദ്യാര്‍ത്ഥികളെ പഠിപ്പിയ്ക്കാനുള്ള സഹായനിധി സര്‍ക്കാര്‍ രൂപീകരിയ്ക്കുക.
7. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്പൊണ്‍സര്‍ ചെയ്യുക. മാനേജുമെന്റുകളുടെയും സ്വകാര്യവ്യക്തികളുടെയും പങ്കാളിത്തം തേടാവുന്നതാണ്.
8. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പഠിയ്ക്കാന്‍ സമര്‍ത്ഥരല്ലാത്ത വിദ്യാര്‍ത്ഥികള്‍ അനുയോജ്യമല്ലാത്ത കോഴ്സുകളില്‍ എത്തിപ്പെടാതിരിയ്ക്കുവാന് കൌണ്സിലിങ്ങും കരിയര്‍ ഗൈഡന്‍സും ഏര്‍പ്പെടുത്തുക.
9. മുന്‍വിധികളും പ്രതികാരനടപടികളും അവസാനിപ്പിച്ച് മാനേജുമെന്റുകളുമായി അവരുടെ അവകാശങ്ങള്‍ അംഗീകരിച്ചുകൊണ്ട് ക്രിയാത്മക ചര്‍ച്ചകളില്‍ ഏര്‍പ്പെടുക, മാനേജുമെന്റുകള്ക്കുകൂടി സമ്മതമായ കരാറുകളും നിയമങ്ങളും രൂപീകരിയ്ക്കുക.
10. സുതാര്യമായ ശിക്ഷാനടപടികള്‍ കര്‍ശനമായി നടപ്പിലാക്കുക.
കിരണ്‍, ഈ ലേഖനത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചതിനു നന്ദി. ഹ്രസ്വമായും ലളിതമായും കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.
ജോജുവിന്റെ അഭിപ്രായങ്ങള്‍ കേമമായിട്ടുണ്ട്.
(1)സാമൂഹിക നീതി എന്നത് അമൂര്‍ത്തമായ സങ്കല്‍പ്പമാണ്.
(2)പാവപ്പെട്ട വിദ്യാര്‍ത്ഥികളെ പഠിപ്പിയ്ക്കേണ്ട ധാര്‍മ്മികമായ ഒരു ബാധ്യതയും മാനേജുമെന്റുകള്‍ക്കോ, ഒരു വിദ്യാഭ്യാസ ഏജന്‍സിയ്ക്കോ ഇല്ല
(3)മാനേജുമെന്റുകളുടെ ആവശ്യങ്ങളും കോളേജിന്റെ സൌകര്യങ്ങളും പരിഗണിച്ച് വ്യക്തമായ ഒരു ഫീസിലേയ്ക്ക് എത്തിച്ചേരുക. സര്‍ക്കാരിന്റെ കടും പിടുത്തം ഒഴിവാക്കുക
(4)മാനേജുമെന്റുകളുമായി അവരുടെ അവകാശങ്ങള്‍ അംഗീകരിച്ചുകൊണ്ട് ക്രിയാത്മക ചര്‍ച്ചകളില്‍ ഏര്‍പ്പെടുക, മാനേജുമെന്റുകള്ക്കുകൂടി സമ്മതമായ കരാറുകളും നിയമങ്ങളും രൂപീകരിയ്ക്കുക.
നിലവിലുള്ള എല്ലാ പൊതുമേഖലാ പ്രൊഫഷണല്‍ കോളേജുകളും മാനേജുമെന്റുകള്‍ക്ക് പറഞ്ഞ വിലക്കോ, സൌജന്യമായോ കൊടുക്കുക എന്നുകൂടി ചേര്‍ക്കാമായിരുന്നു ജോജൂ. വിട്ടുപോയതോ, വേണ്ടെന്നു വെച്ചതോ?
എന്താ ഈ സ്വാശ്രയപ്രശ്നം? ചുരുക്കിപ്പറഞ്ഞാല്‍ സ്വാശ്രയത്തില്‍ പഠിക്കുന്ന ഒരു കുട്ടി മറ്റൊരു കുട്ടിയുടെ ചിലവ് കൂടി വഹിക്കണം.അല്ലെങ്കില്‍ മറ്റൊരു കുട്ടിയുടെ ചിലവില്‍ ഒരു കുട്ടിക്ക് പടിക്കാന് കഴിയണം. സ്വാശ്രയമുതലാളി സ്വന്തം പോക്കറ്റില്‍ നിന്ന് കാശെടുത്ത് ഒരന്യകുട്ടിയെ പഠിപ്പിക്കില്ലല്ലൊ.മറ്റൊരു കുട്ടിയെ കൂടി പഠിപ്പിക്കാനുള്ള ബാധ്യത സ്വാശ്രയത്തില്‍ ചേരുന്ന കുട്ടി വഹിക്കണം. സഹപാഠിയുടെ ചിലവില്‍ ഒരു കുട്ടിക്ക് പഠിക്കാന്‍ കഴിയുന്ന നാണം കെട്ട ഈ ഏര്‍പ്പാടില്‍ എന്ത് സാമൂഹ്യനീതി? സ്വാശ്രയത്തില്‍ പഠിക്കാന്‍ കഴിവില്ലാത കുട്ടിക്ക് സര്‍ക്കാര്‍ പണം കൊടുക്കണം. അതല്ലേ ശരി? മറ്റൊരു കുട്ടിയുടെ പോക്കറ്റടിച്ച് വേറെ ഒരു കുട്ടി പഠിക്കണം എന്ന ഉളുപ്പില്ലാത നിലപാടല്ലേ യഥാര്‍ഥ സ്വാശ്രയപ്രശ്നം?
ജോജു അണ്ണന്റെ അഭിപ്രായങ്ങള്‍ തകര്‍പ്പന്‍!
ഒരു സംശയം ബാക്കി, ഒരു സാമൂഹ്യ പ്രതിബദ്ധതയുമില്ലാത്ത മാനേജുമെന്റുകളുടെ ലക്ഷ്യമെന്താണ്?
അത് വെറും പണമുണ്ടാക്കല്‍ മാത്രമാണെന്ന് അവരിതാ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു കൊണ്ടിരിക്കുന്നു.
എല്ലാ മാനേജുമെന്റുകളെയും എത്രയും വേഗം ദേശസാല്ക്കരിക്കണ്ടിയിരിക്കുന്നു.
എന്നാലേ ഇവന്മാരൊക്കെ ഒരു പാഠം പഠിയ്ക്കൂ.
സാമൂഹ്യ പ്രതിബദ്ധതയില്ലാത്തവനൊക്കെ രാജ്യം വിടുന്നതാണ് നല്ലത്.
കിരണിനും ആര് വി ജിക്കും നന്ദി.
രണ്ട് സ്വാശ്രയ കോളജുകള്‍ സമം ഒരു ഗവ. കോളജ് എന്ന ഫോര്മുലയെത്തന്നെയല്ലേ എ യുടെ പണം കൊണ്ട് ബി പഠിക്കുന്നു. എന്നിട്ട് എ യോടോ സമൂഹത്തിനോടോ ഒരു ഉത്തരവാദിത്വവുമില്ല എന്നൊക്കെ വ്യാഖ്യാനിച്ചേക്കുന്നത്. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും ആടിനെ പട്ടിയാക്കല്‍ മാത്രം.
സാമൂഹികപ്രതിബദ്ധതയെന്നാല് സൌജന്യവിദ്യാഭ്യാസമാണെന്നു ധരിയ്ക്കുന്നവരോടും സാമൂഹികപ്രതിബദ്ധതയെക്കുറിച്ച് വാതോരാതെ സംസാരിയ്ക്കാന്‍ മാത്രമറിയാവുന്ന ബുദ്ധിജീവി നാട്യക്കാരോടും എനിയ്ക്കൊന്നും പറയാനില്ല.
മുതല്‍ മുടക്കുന്നവനെ നക്ഷത്രമെണ്ണിയ്ക്കുക എന്നതില്‍ കവിഞ്ഞ് ഈ നാട്യക്കാര്‍ക്കു മറ്റു ലക്ഷയങ്ങളൊന്നുമില്ല.
ഉയര്‍ന്ന ഫീസു ബാങ്ങിയിട്ടും സഹകരണ കോളേജുകള്‍ നഷ്ടത്തിലാണെന്ന സുധാകരന്റെ ഒറ്റ പ്രസ്ഥാവനമതി മാനേജുമെന്റുകളുടെ വാദത്തില്‍ കഴമ്പുണ്ടെന്നു മനസിലാക്കാന്‍, മനസിലാകണമെന്നുള്ളവര്ക്ക്.
ഇവിടെ പാവപ്പെട്ടവനു പഠിയാന്‍ സൌകര്യമുണ്ടാവണം എന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടെന്നു ഞാന്‍ കരുതുന്നില്ല. അത് മാനേജുമെന്റുകളുടെ പണം കൊണ്ടാവമെന്നോ, സഹപാഠിയുടെ പണം കൊണ്ടാവണമെന്നോ തീരുമാനിയ്ക്കുന്നവര് സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്ന് കൈകഴുകുവാനാണു ശ്രമിയ്ക്കുന്നത്.
പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം കൊടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. അതേ ഏതെങ്കിലും ചില വ്യക്തികളിലോ ചില സ്ഥാപനങ്ങളിലോ കെട്ടിവെച്ച് തടിതപ്പുന്നവര്‍ക്ക് സാമൂഹിക നീതിയെക്കുറിച്ചു പറയാന്‍ എന്തവകാശം.
ജീവി,
രണ്ടു സ്വാശ്രയകോളേജു സമം ഒരു ഗവര്‍മെന്റ് കോളേജ് എന്ന തത്വം ഉണ്ണീകൃഷ്ണന്‍ കേസിലെ വിധിയിലൂടെ വന്നതാണ്. ഈ വിധിയെ അസാധുവാക്കിയ സുപ്രിം കോടതി വിധി അതിനുള്ള കാരണവും പറയുന്നുണ്ട്.
പകുതിപ്പേരുടെ കയ്യില്‍ നിന്നും ഉയര്‍ന്ന ഫീസുവാങ്ങി പകുതിപ്പേരെ സൌജന്യനിരക്കില്‍ പഠിപ്പിയ്ക്കുന്നതാണ് ഫിഫ്ടി ഫിഫ്ടി സമ്പ്രദായം. അതായത് എയെ ബി പണം മുടക്കി പഠിപ്പിയ്ക്കുന്നു.
ഇവിടെ ആടിനെ ആരും പട്ടിയാക്കിയില്ല. പ്രശ്നം ആടിനെയും പട്ടിയെയും താങ്കളെപ്പോലെയുള്ളവര്‍ക്ക് തിരിച്ചറിയാനാവുന്നില്ല എന്നുള്ളതാണ്.
ഇതെക്കുറിച്ചുള്ള ന്യായമായ എന്തു ചോദ്യത്തിനും മറുപടി പറയാന്‍ ഞാന്‍ ഒരുക്കമാണ്. ചോദ്യത്തിനു വേണ്ടിയുള്ള ചോദ്യങ്ങളും ഉത്തരത്തിനുവേണ്ടിയുള്ള ഉത്തരവും ആവാത്തിടത്തോളം കാലം ക്രിയാത്മകമായ ചര്‍ച്ച എന്നില്‍ നിന്നു പ്രതീക്ഷിയ്ക്കാം.
ഇവിടെ സ്വാശ്രയത്തെ എടുത്തിട്ടലക്കിയിട്ടു ഒരു കാര്യവുമില്ല..എസെഫൈ കുറെക്കാലമായി കഞ്ഞികുടിച്ചുപൊകുന്നതു ഈ "സ്വയാശ്രയ പ്രതിസന്ധികള്‍" ഉള്ളതുകൊണ്ടാണു, ഇതൊക്കെ അറിയാത്ത ആളല്ല കിരണും, പിന്നെ കമന്റിയ ജാടബൂദ്ധിജീവികളും, ചിന്തകരും. സ്വാസ്രയം ഇവിടെ നീറി-നാറ്റിച്ച് ജരാനരബാധിപ്പിച്ച് എസെഫൈയും സീപീയെമ്മും നമ്മുടെ നാടിനെ ഒരുപരുവട്ട്തിലാക്കൂം.
“സാമൂഹിക നീതി എന്നത് അമൂര്‍ത്തമായ സങ്കല്‍പ്പമാണ്“. ഹാ ഹാ എന്നും ചൊറിയാന്‍ ഒരു നല്ല വിഷയം, ഒരിക്കലും ഉണങ്ങാന്‍ അനുവധിക്കരുത്..വിപ്ലവവായാടികള്‍...
wow... Mr Joju... I have a same thought as you. there is no question of free heigher education. if you want to study, pay money. Govt should provide fund for the financially incapable students. you can get this from a tax from the paid seats!
I have a blog for this probably two years back...
ജോജു പറഞ്ഞു..
പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം കൊടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. അതേ ഏതെങ്കിലും ചില വ്യക്തികളിലോ ചില സ്ഥാപനങ്ങളിലോ കെട്ടിവെച്ച് തടിതപ്പുന്നവര്‍ക്ക് സാമൂഹിക നീതിയെക്കുറിച്ചു പറയാന്‍ എന്തവകാശം?
സമൂഹത്തിന്റെ ഉത്തരവാദിത്വം ആണെന്ന് പറയുമ്പോള്‍, സാമൂഹ്യ സുരക്ഷാ മേഖലകളില്‍ നിന്നും സര്‍ക്കാരുകള്‍ പിന്വാങ്ങുന്നതിനെയും, എല്ലാം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തെയും എതിര്‍ക്കേണ്ടേ ജോജു?
മൂര്‍ത്തി ജനറലൈസു ചെയ്തു പറഞ്ഞിരിയ്ക്കുന്നതിനെ സ്വാശ്രയവിദ്യാഭ്യാസവുമായി യോജിപ്പിച്ചു മറുപടിപറയാം.ഒരു ആമുഖം പറയാതിരിയ്ക്കാനാവില്ല.
വിദ്യാഭ്യാസരംഗത്ത് സര്‍ക്കാരിനു മുതല്‍ മുടക്കേണ്ടതായി വരുന്ന ചിലവ് താങ്ങാവുന്നതിലധികമാണ് എന്ന ഒരു കാഴ്ചപ്പാട് വിദ്യാഭ്യാസരംഗത്ത് സ്വാശ്രയങ്ങളെ അനുവദിയ്ക്കുന്നതിനു കാരണങ്ങളിലൊന്നാണ്. സ്വാശ്രയം എന്നാല്‍ പ്രവര്‍ത്തനച്ചിലവും സ്ഥാപനത്തിന്റെ പുരോഗതിയ്ക്കാവശ്യമായ ലാഭവും വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസായി പിരിച്ചെടുക്കുന്ന സമ്പ്രദായമാണ്. തീര്‍ച്ചയായും ഈ തുക സ്ഥാപനത്തിനു ലഭിയ്ക്കേണ്ടതുണ്ട്.
ഇത്തരം ഒരു സ്ഥാപനത്തിന്റെ സാമൂഹികപ്രതിബദ്ധത കുറഞ്ഞ ചിലവില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിലൂടെയും പ്രവേശനം സുതാര്യമായി നടത്തുന്നതിലൂടെയും പൂര്‍ത്തിയാവും. അഥവാ പാവപ്പെട്ടവരെ സൌജന്യമായി പഠിപ്പിയ്ക്കുക എന്നത് സ്ഥാപനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമായി ഞാന്‍ കരുതുന്നില്ല. സ്ഥാപനത്തിനു നഷ്ടം വരുത്തിയ്ക്കൊണ്ട് പാവപ്പെട്ടവരെ സഹായിയ്ക്കുന്നതിനെ സാമൂഹിക പ്രതിബദ്ധതയെന്നു ഞാന്‍ വിളിയ്ക്കില്ല. കാരണം കാലക്രമേണ അത്തരം സ്ഥാപനങ്ങള്‍ സമൂഹത്തിനു ഭാരമായി മാറും.
അപ്പോഴുള്ള ഒരു പോംവഴി കുറച്ചു വിദ്യാര്‍ത്ഥികളില്‍ നിന്ന് കൂടുതല്‍ ഫീസു പിരിയ്ക്കുക എന്നതാണ്. അതായത് പാവപ്പെട്ടവരെ പഠിപ്പിയ്ക്കുന്നതിനുള്ള തുക കുറച്ചു വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ നല്‍കണം. ഇത് ഒരു തരത്തില്‍ അവരില്‍ സാമൂഹിക പ്രതിബദ്ധത അടിച്ചേല്പിയ്ക്കുന്നതിനു തുല്യമാണ്. സാമൂഹിക പ്രതിബദ്ധത ചിലരില്‍ മാത്രം അടിച്ചേല്പിയ്ക്കാനുള്ളതല്ല. അത്തരം ഉത്തരവാദിത്തങ്ങള്‍ സമൂഹം ഒറ്റക്കെട്ടായി നിന്നുകൊന്ടോ സ്വന്തമായി അത്തരം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായവരോടൂ ചേര്‍ന്നു നിന്നുകൊന്ടൊ നിര്വ്വഹിയ്ക്കേണ്ടതാണ്.
അതായത് ഫിഫ്ടി ഫിഫ്ടി എന്ന പ്രായോഗികമായ ഒരു കുറുക്കുവഴി ധാര്‍മ്മികമായി ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. സ്വകാര്യവ്യക്തികള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ഫിഫ്ടി ഫിഫ്ടി പ്രായോഗികമായെങ്കിലും ശരിയാണെങ്കില്‍ സമൂഹങ്ങള്‍(കത്തോലിയ്ക്കാസഭയോ എന്‍.എസ്.എസ് ഓ എസ്.എന്‍.ഡി.പിയോ) നടത്തുന്ന സ്ഥാപനങ്ങളില്‍ അവയ്ക്ക് പ്രായോഗികമായും ബുദ്ധിമുട്ടുകളുണ്ട്.
"ഇത്തരം ഒരു സ്ഥാപനത്തിന്റെ സാമൂഹികപ്രതിബദ്ധത കുറഞ്ഞ ചിലവില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിലൂടെയും പ്രവേശനം സുതാര്യമായി നടത്തുന്നതിലൂടെയും പൂര്‍ത്തിയാവും."
ഈ കുറഞ്ഞ ചിലവ് എന്നത് എത്രയാണെന്നത് ഇപ്പോഴും ഒരു ചോദ്യ ചിഹ്നമാണ്. താരതമ്യേന കുറഞ്ഞ ചിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച സ്വാശ്രയ ഫീസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സ്ഥാപനങ്ങള്‍ ലാഭത്തിലല്ല എന്ന് അവയുടെ അധികാരികള്‍ തന്നെ പറയുന്നു. തന്നെയുമല്ല ഗുണനിലവാരത്തെ ബാധിച്ചേക്കാവുന്ന ഒത്തുതീര്‍പ്പുകള്‍ ഗുണത്തെക്കാളേറെ ദോഷം ചെയ്യും.
ഉദാഹരണത്തിനു ഞാന്‍ ഒരു സ്ഥാപനം നടത്തുകയാണെങ്കില്‍ അധ്യാപകരുടെ ഗുണനിലവാരത്തിനോ പഠനാവശ്യങ്ങള്‍ക്കുള്ള സൌകര്യങ്ങളുടെ കാര്യത്തിലോ വിട്ടുവീഴ്ച ആഗ്രഹിയ്ക്കുന്നില്ല. അതേസമയം ഇവയില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ ചിലവു കുറയ്ക്കാന്‍ സാധ്യമായിരിയ്ക്കും.
മൂര്‍ത്തിയുടെ ചോദ്യത്തിലേയ്ക്ക് മടങ്ങിവരാം.
എല്ലാം പ്രൈവറ്റ് മേഖലയ്ക്ക് വിട്ടുകൊടുത്തിട്ടു സര്‍ക്കാര്‍ കയ്യും കെട്ടിയിരുന്നാല്‍ സാമൂഹത്തിനു ക്ഷേമമുണ്ടാവും എന്ന തോന്നലൊന്നും എനിയ്ക്കില്ല. അതേ സമയം എല്ലാം ഗവര്‍മെന്റു തന്നെ നടത്തിയാലേ സാമൂഹിക നീതി നടപ്പാവൂ എന്നതോന്നലും എനിയ്ക്കില്ല.
ആര്.വി.ജിയുടെ ലേഖനത്തില്‍ തന്നെ ഒരു വിദ്യാഭ്യാസ നിധി രൂപീകരിയ്ക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. സ്വാശ്രയങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് സ്കോളര്ഷിപ്പുനല്കാന് ഇതിലൂടെ കഴിയും. അപ്പോള്‍ സമൂഹം സമൂഹത്തിന്റെ ഉത്തരവാദിത്തവും സ്ഥാപനം സ്ഥാപനത്തിന്റെ ഉത്തരവാദിത്തവും നിര്വ്വഹിയ്ക്കുകയല്ലേ ചെയ്യുക.
സമൂഹത്തിന്റെ ഉത്തരവാദിത്തം എന്നാല്‍ സര്‍ക്കാരു തന്നെ എല്ലാം എന്നര്ത്തമില്ല. സര്‍ക്കാരിനു തീര്‍ച്ചയായും കൈകഴുകാനാവില്ല എന്നു മാത്രം. സ്വകാര്യ വ്യക്തികള്‍ക്കും മറ്റു സംഘടനകള്‍ക്കും ഒക്കെ ഇതില്‍ ഇടപെടാവുന്നതാണ്.
ചങ്ങനാശ്ശേരി അതിരൂപത ഇടവകകള്‍ വഴിയായി കഴിഞ്ഞ ജൂണ്‍ മാസത്തില്‍ 260000രൂ ആണ് വിദ്യാഭ്യാസ ധന സഹായമായി നല്‍കിയത്. സ്വകാര്യവ്യക്തികളും വാതോരാതെ സാമൂഹിക നീതി പ്രസംഗിയ്ക്കുന്നവരും രാഷ്ട്രീയസംഘടനകളും സര്‍ക്കാരു തന്നെയും ഇത്തരം ക്രിയാത്മകമായ നടപടികളുമായി മുന്‍പോട്ടു വന്നിരുന്നെങ്കില്‍ പാവപ്പെട്ടവരുടെ ഉന്നതവിദ്യാഭ്യാസമെന്നത് സ്ഥാപനങ്ങള്‍ക്കു ബാധ്യതയാവാതെ നിര്‍വ്വഹിയ്ക്കുവാന്‍ കഴിഞ്ഞേനേ.
test
ജോജു,
പകുതി കുട്ടികളെ സര്‍ക്കാര്‍ ഫീസില്‍ പഠിപ്പിക്കുക എന്നത് ഒരു സ്വാശ്രയ സ്ഥാപനത്തിന്റെ പ്രവര്ത്തനചിലവായി കണക്കാക്കാന്‍ എന്താണ് തടസ്സം. നിയമത്തിന്റെ സാങ്കേതികതള്‍ എന്തോ ആവട്ടെ, ധാര്‍മ്മികമായി അതിലെന്ത് തെറ്റാണുള്ളത്?
ജിവി,
അങ്ങനെ കാണാനാവുമോ?
ഒന്നാമതെ നിയമത്തിനു മുന്നില്‍ അങ്ങനെയൊരു വാദം നിലനില്‍ക്കില്ല.
നിയമത്തിന്റെ സാങ്കേതികത ജിവി ആവശ്യപ്പെട്ടതുപോലെ മാറ്റി വയ്ക്കാം. ഒരു വാദത്തിനു വേണ്ടി ജീവി ആവശ്യപ്പെട്ടതുപോലെ പകുതിപ്പേരെ പഠിപ്പിയ്ക്കുന്നത് പ്രവര്ത്തനച്ചിലവായി കണക്കാക്കാം.
ഈ പകുതിപ്പേര്‍ ആരാണ്? സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണോ? സാങ്കേതികമായി പറഞ്ഞാല്‍ ഉറപ്പില്ല. വസ്തുതാപരമായി പറഞ്ഞാല്‍ അല്ല. പിന്നെ മെറിറ്റ്? മെറിറ്റ് കണ്ടെത്തുവാന്‍ ഇന്നത്തെ എന്‍ട്രന്‍സ് സംവിധാനം പര്യാപ്തമല്ല. (വളരെക്കുറച്ചു സീറ്റുമാത്രമുണ്ടായിരുന്ന രണ്ടായിരത്തിനു മുന്‍പുള്ള കാലഘട്ടത്തില്‍ ഒരു ഒഴിവാക്കല്‍ രീതി എന്ന നിലയ്ക്ക് എന്‍ട്രന്‍സ് പരീക്ഷ പര്യാപ്തമായിരുന്നു.) ചുരുക്കത്തില്‍ ശരിയായ മെറിറ്റ് മാനിയ്ക്കപ്പെടുകയോ പാവപ്പെട്ടവര്‍ പരിഗണിയ്ക്കപ്പെടുകയോ ചെയ്യുന്നില്ല. പിന്നെ ആര്‍ക്കുവേണ്ടിയാണ് ഈ പകുതി സീറ്റ്. നഗരത്തില്‍ നിന്നു വന്ന, സമ്പന്നരായ , മികച്ച കോച്ചിംഗ് കിട്ടിയ കുട്ടികളെ ഫ്രീയായി പഠിപ്പിയ്ക്കുന്നതാണോ സാമൂഹിക നീതി.
അതും പോട്ടെ, പകുതിപ്പേരെ സൌജന്യമായി പഠിപ്പിച്ചതുകൊണ്ട് സര്‍ക്കാരിന് സമൂഹത്തിന് എന്താണു നേട്ടം? മെറിറ്റ് സീറ്റില്‍ പഠിച്ചവരൊക്കെയാണ് ഗ്രാമീണ സര്‍വ്വീസ് നിര്‍ബന്ധമാക്കിയപ്പോള്‍ അതിനെതിരെ പ്രതിഷേധവും കേസുമായി മുന്‍പോട്ടു പോയത്. എന്‍ജിനിയറിംഗിന്റെ കാര്യത്തിലാണെങ്കില്‍ പഠിച്ചിറങ്ങി അധികം വൈകാതെ അഞ്ചക്ക ശമ്പളത്തില്‍ നിയമിതരാകുന്നവര്‍ക്ക് സര്‍ക്കാരെന്തിനു സൌജന്യങ്ങള്‍ നല്‍കണം.
സൌജന്യങ്ങള്‍ നല്‍കുന്നത് അതിനര്ഹരായവര്ക്കായിരിയ്ക്കണം. അല്ലാതെ പകുതിപ്പേരെ ഫ്രീയായി പഠിപ്പിയ്ക്കുക എന്നതുകൊണ്ട് പ്രത്യേകിച്ച് സമൂഹത്തിന് എന്തെങ്കിലും നേട്ടമുണ്ടാവുമെന്നു കരുതുന്നില്ല.
പേയ്മെന്റ് സീറ്റില്‍ ഒരു മികച്ച കോളേജില്‍ പഠിയ്ക്കാമായിരുന്ന ഒരു നിര്ദ്ധനന് ഫ്രീയായി കുറഞ്ഞ നിലവാരത്തിലുള്ള കോളേജ് വച്ചു നീട്ടുന്നത് സാമൂഹിക നീതിയാവുമോ?
പ്രവേശന പരീക്ഷകളുടെ സുതാര്യത നഷ്ടപ്പെട്ടു - മന്ത്രി ബിനോയ് വിശ്വം
കൊച്ചി: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകളുടെ സുതാര്യത നഷ്ടപ്പെട്ടെന്ന് മന്ത്രി ബിനോയ് വിശ്വം. എറണാകുളത്ത് ശ്രീനാരായണ സെന്റര്‍ ഓഫ് എക്സലന്‍സ് സംഘടിപ്പിക്കുന്ന സൗജന്യ എന്‍ട്രന്‍സ് കോച്ചിങ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
യോഗ്യതാ പരീക്ഷകളില്‍ മാര്‍ക്കു തട്ടിപ്പും പണച്ചാക്കുകള്‍ സീറ്റുകള്‍ വിലയ്ക്കു വാങ്ങുന്ന സാഹചര്യവും സംജാതമായപ്പോഴാണ് എന്‍ട്രന്‍സ് പരീക്ഷ നടപ്പാക്കിയത്. എന്നാല്‍ ഈ സംവിധാനം ഉദ്ദേശിച്ച രീതിയില്‍ വിദ്യാര്‍ഥികളുടെ മികവിനെയോ അഭിരുചിയെയോ വിലയിരുത്തുന്നതല്ലെന്ന് തെളിഞ്ഞു. കഴിവുള്ള വിദ്യാര്‍ഥികളെ പിന്തള്ളി, ഭീമമായ തുക നല്കി രണ്ടുവര്‍ഷത്തെ പരിശീലനം കഴിഞ്ഞെത്തുന്ന വിദ്യാര്‍ഥികള്‍ക്കു മാത്രം പ്രവേശനം ലഭിക്കുന്ന സ്ഥിതിയാണ് ഇന്ന്.
ചില നഗരങ്ങളില്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളോടുകൂടിയ എന്‍ട്രന്‍സ് കോച്ചിങ് ടൗണ്‍ഷിപ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. പരീക്ഷകളുടെ സുതാര്യത നഷ്ടപ്പെട്ടപ്പോള്‍ തമിഴ്നാട് സര്‍ക്കാര്‍ എന്‍ട്രന്‍സ് പരീക്ഷ നിര്‍ത്തലാക്കിയത് ഓര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്‍ട്രന്‍സ് രംഗത്തെ ആശങ്കകള്‍ പരിഹരിച്ചില്ലെങ്കില്‍ എന്‍ട്രന്‍സ് പരീക്ഷയുടെ സര്‍വാധിപത്യത്തില്‍ സാമൂഹികനീതി തകരുമെന്നും മന്ത്രി പറഞ്ഞു.
സ്വാശ്രയ സ്ഥാപനങ്ങളില്‍ പകുതിസീറ്റില്‍ എന്റ്രന്‍സ് പരീക്ഷാറാങ്കടിസ്ഥാനത്തില് എത്തുന്നവര്‍ യഥാര്ത്ഥമെറിറ്റുള്ളവരല്ല. പഞ്ചനക്ഷത്ര കോച്ചിംഗ് സെന്ററുകളില്‍ നിന്നും ടെക്നിക്ക് വശത്താക്കിയ പണക്കാരാണ്. ശരിയായിരിക്കാം. ഇത് വിരല്‍ ചൂണ്ടുന്നത് മറ്റൊരു വസ്തുതയിലേക്കാണ്. നമ്മുടെ ഗവ്. കോളജുകളില്‍ അഡ്മിഷന് നേടുന്ന മുഴുവന്‍ പേരും അപ്പോള്‍ ഇത്തരക്കാരാണ്(ആവാം). അതുകൊണ്ട് സര്‍ക്കാര്‍ കോളജുകളെല്ലാം പൂട്ടിയിടുകയാണ് വേണ്ടത് എന്നു പറഞ്ഞാല്‍ എങ്ങനെയിരിക്കും? അതുപോലെയാണ് ഈയൊരു കാരണം കാണിച്ച് സ്വാശ്രയ കോളജുകളില്‍ പകുതി സര്‍ക്കാര്‍ സീറ്റുകള്‍ വേണ്ടെന്ന് പറയുന്നതും. പ്രവേശനപരീക്ഷയുടെ വിശ്വാസ്യത ഇപ്പോഴത്തെ ഒരു പ്രധാന ചര്‍ച്ചാവിഷയമാണ്. അത് പക്ഷെ മറ്റൊരു വിഷയമാണ്. യോഗ്യത ഏറ്റവും ശരിയായി കണ്ടെത്തുന്ന ഒരു പ്രവേശനരീതി സമീപഭാവിയില്‍തന്നെ ഉണ്ടാവും.
പകുതിപ്പേരെ സൌജന്യമായി പഠിപ്പിക്കുന്നത്കൊണ്ട് സമൂഹത്തിന് എന്താണ് നേട്ടം എന്ന ചോദ്യവും യഥാര്‍ത്ഥത്തില്‍ ഒരു സ്വാശ്രയപ്രശ്നം മാത്രമല്ല. നമ്മുടെ IIT, AIMS തുടങ്ങിയ സ്ഥാപനങ്ങളടക്കം എല്ലായിടത്തെയും വിദ്യാര്‍ത്ഥികളെക്കുറിച്ച് ഈ ചോദ്യ്ം വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പെ ഉയര്‍ന്നിട്ടുണ്ട്. വിദ്യാഭ്യാസം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണം എന്നതാണ് നമ്മുടെ അടിസ്ഥാന കാഴ്ചപ്പാട്. അതുകൊണ്ട് കോട്ടങ്ങളാണ് കൂടുതലെങ്കില്‍ അത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ വിദ്യാഭ്യാസരംഗത്ത്നിന്നും പിന്മാറ്റുക.
പകുതിപ്പേരെ ഗവ്. ഫീസില്‍ പഠിപ്പിക്കുന്നത് ധാര്‍മ്മികമായി ഒരു തെറ്റുമില്ല. ഗവ. നല്കാനാവുന്ന സൌകര്യങ്ങള്ക്കപ്പുറം കടന്ന് പ്രൊഫഷണല്‍ ബിരുദം സമ്പാദിച്ചേ കഴിയൂ എന്ന് നിര്ബന്ധമുള്ളവര് ന്നല്കേണ്ടുന്ന വിലയാണത്. പ്രയോജനം ലഭിക്കുന്നത് കൂടുതല്‍ യോഗ്യതയുള്ളവര്‍ക്കും അതുവഴി സമൂഹത്തിനും തന്നെ. നിയമം അതിന് തടസ്സമെങ്കില്‍ നിയമം മാറ്റണം എന്നേ ഞാന്‍ പറയൂ.
പകുതിപ്പേരെയോ മുഴുവന്‍ പേരെയോ ഗവര്‍മെന്റ് ഫീസിലോ സൌജന്യമായോ പഠിപ്പിയ്ക്കുന്നതില്‍ ഒരു തെറ്റുമില്ല, അതു പൂര്‍ണ്ണമായി ശരിയാണുതാനും. അതിനായി പകുതിപ്പേരില്‍ നിന്ന് ഇരട്ടി ഫീസ് ഈടാക്കുമ്പോഴാണ് അത് ധാര്‍മ്മികമായി തെറ്റാവുന്നത്.
"ഗവ. നല്കാനാവുന്ന സൌകര്യങ്ങള്ക്കപ്പുറം കടന്ന് പ്രൊഫഷണല്‍ ബിരുദം സമ്പാദിച്ചേ കഴിയൂ എന്ന് നിര്ബന്ധമുള്ളവര് ന്നല്കേണ്ടുന്ന വിലയാണത്."
"ഗവ. നല്കാനാവുന്ന സൌകര്യങ്ങള്ക്കപ്പുറം കടന്ന് പ്രൊഫഷണല്‍ ബിരുദം സമ്പാദിച്ചേ കഴിയൂ എന്ന് നിര്ബന്ധമുള്ളവര് ന്നല്കേണ്ടുന്ന വിലയാണത്."
അങ്ങനെയുള്ളവരാണ് സ്വാശ്രയക്കോളേജില്‍ പഠിയ്ക്കാന്‍ വരുന്നതെന്നങ്ങു സമ്മതിച്ചാല്‍ പിന്നെ ഈ ചര്‍ച്ചയുടെ വല്ല ആവശ്യവുമുണ്ടോ?
Govt should stop income tax also. The high income group is paying tax and the poor are not paying that.The high income group are paying tax for govt's social security systems and infrastructural developements.B may be funding for A also. The govt may use that tax for teach A by forming scholarship scheem.
If the govt has to do social security systems and other developements, the govt has to print currencies and should do with that. Infrastructural works also should be made profitable. It can be under Built and operate system. The poor should not be allowed use that infrastructural facilities also.
ജോജുവിന്റെ കമന്റുകളുടെ സാരാംശം മുകളില്‍ kk പറഞ്ഞത് തന്നെ! ഹഹഹ!
"The poor should not be allowed use that infrastructural facilities also."
നികുതിയായി കൊടുക്കുന്നത് വരുമാനത്തിന്റെ ഒരു ഭാഗം മാത്രമാണ്. നികുതി പിരിയ്ക്കുന്നത് ഏതാനും വ്യക്തികളില്‍ നിന്നു മാത്രവുമല്ല. പൊതുസമൂഹം ഒന്നായി നികുതി കൊടുക്കുന്നു എന്നര്‍ത്ഥം. ഇത് സമൂഹത്തിന്റെ ആവശ്യങ്ങള്‍ സമൂഹമായി നിര്‍വ്വഹിയ്ക്കുന്നു.
സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ സംഭവിയ്ക്കുന്നത് അങ്ങിനെയല്ല. പകുതിപ്പേരെ പഠിപ്പിയ്ക്കുന്നതിന്റെ ചുമതല സമൂഹം ഏറ്റെടുക്കുന്നില്ല. പകരം പകുതിപ്പേരില്‍ അടിച്ചേല്പിയ്ക്കുന്നു.
പാവപ്പെട്ട അയല്‍ പക്കക്കാരന്റെ ചിലവുമുഴുവന്‍ ഇപ്പുറത്തെ പണക്കാരനോടൂ നിര്വ്വയിയ്ക്കാനാവശ്യപ്പെടുന്നതും, പണക്കാരന്റെ നികുതിയില്‍ നിന്നും പാവപ്പെട്ടവന് മൂന്നു രൂപായ്ക്ക് അരികൊടുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
ഫിഫ്ടി ഫിഫ്ടി യിലെ ഏറ്റവും വലിയ മണ്ടത്തരം പണക്കാരന് പാവപ്പെട്ടവനെയാണ് സഹായിക്കുന്നതെന്ന ഉറപ്പില്ലായ്മയാണ്. ചിലപ്പോള്‍ പാവപ്പെട്ടവനു മെറിറ്റില്‍ മുന്നില്‍ നില്ക്കുന്ന പണക്കാരനെ പഠിപ്പിയ്ക്കേണ്ടതായും വന്നേക്കാം.
ഫിഫ്ടി ഫിഫ്ടിയെ അനുകൂലിയ്ക്കുന്നവരൊക്കെ പാവങ്ങളുടെ പേരില്‍ പണക്കാരനെ സൌജന്യമായി പഠിപ്പിയ്ക്കുന്നതിനു കൂട്ടിനില്കുന്നവരാണ്.
എന്റെ അഭിപ്രായം പുതിയ പോസ്റ്റായി ഇട്ടിരിക്കുന്നു
Post a Comment